ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതൻ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരുക്ക് file image
Kerala

ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതൻ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരുക്ക്; അന്വേഷണം ആരംഭിച്ച് ആര്‍പിഎഫ്

വ്യാഴാഴ്ച ഉച്ചയോടൊയായിരുന്നു സംഭവം

Namitha Mohanan

കുറ്റിപ്പുറം: ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതൻ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരുക്ക്. ചാവക്കാട് എടക്കഴിയൂർ ജലാലിയ പ്രിന്‍റിഹ് വർക്സ് ഉടമ ഷറഫുദ്ദീൻ മുസ്ലിയാർക്ക് (43) ആണ് ഇഷ്ടിക വയറിൽ കൊണ്ട് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.

വ്യാഴാഴ്ച ഉച്ചയോടൊയായിരുന്നു സംഭവം. എഗ്മോര്‍-മംഗളൂരു തീവണ്ടി കുറ്റിപ്പുറം സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് അൽപസമയത്തിനു ശേഷമായിരുന്നു ഇഷ്ടികയേറ്. എസ് ഒന്‍പത് കോച്ചിന്‍റെ വലതു ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദ്ദീൻ മുസ്ലിയാർ ഇരുന്നിരുന്നത്. ജനലിലൂടെ ഇഷ്ടിക വന്ന് വയറ്റിൽ കൊള്ളുകയായിരുന്നു.

സംഭവം നടന്ന ഉടനെ അദ്ദേഹം മൊബൈല്‍ ഫോണില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലും ആര്‍പിഎഫിലും വിളിച്ച് പരാതിപ്പെട്ടു. ഷൊര്‍ണൂര്‍ ആര്‍പിഎഫ് അധികൃതര്‍ മുസ്ലിയാരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

''വിധിയിൽ അദ്ഭുതമില്ല, നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരല്ല''; അതിജീവിത

‌‌തദ്ദേശ തെരഞ്ഞെടുപ്പ് വിജയം; തലസ്ഥാനത്തേക്ക് മോദി എത്തുന്നു

ഓസ്ട്രേലിയയിലെ ബീച്ചിൽ വെടിവയ്പ്പ്; 10 പേർ മരിച്ചു

"ഒരിഞ്ച് പിന്നോട്ടില്ല''; വിമർശനങ്ങൾക്കിടെ ചർച്ചയായി ആര്യാ രാജേന്ദ്രന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ്

ഓടിച്ചുകൊണ്ടിരുന്ന ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയി, കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ