.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും സർക്കാർ ബന്ധുക്കൾക്കും സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് 1500 കോടി രൂപയുടെ കെഫോൺ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിൽ സിബിഐ അന്വേഷണം വരണം. കഴിഞ്ഞ ഒരു മാസത്തിലേറെയായി മുഖ്യമന്ത്രി ഒരേ കാര്യം പ്രസംഗിക്കുന്നത് അഴിമതിയും കൊടുകാര്യസ്ഥതയും ഭരണ പരാജയവും മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
18 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രുപ മുടക്കി 2017 ൽ കൊണ്ടുവന്ന കെഫോൺ പദ്ധതി 2024 ലും നടപ്പാക്കിയില്ല. ആദ്യം 20 ലക്ഷം പേർക്ക് സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ നൽകുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീടത് നിയോജക മണ്ഡലങ്ങളിൽ 14000 ആയി കുറച്ചു. അവസാനം 7000 പേർക്ക് പോലും സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ നൽകാതെ അതിനായി നിയോഗിച്ചിരുന്ന കമ്പനികൾ പണി നിർത്തിപ്പോയി.
ടെൻഡർ നടപടിക്കു ശേഷം 1000 കോടിയുടെ പദ്ധതിയിൽ 50 ശതമാനം ടെൻഡർ എക്സസ് നൽകി 1500 കോടിയാക്കി. എസ്ആർടിയെ കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവിന്‍റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിന് പിന്നിലുണ്ടായിരുന്നു. കോടിക്കണക്കിന് രൂപ കമ്പനികൾക്കെല്ലാം ചേർന്ന് കൊള്ളയടിക്കാനുള്ള അവസരമാണ് കെഫോണിലൂടെ സർക്കാർ ഒരുക്കിക്കൊടുത്തതെന്ന് വിഡി സതീശൻ പറഞ്ഞു.
ഈ പദ്ധതിയക്കുറിച്ച് ഇനിയെങ്കിലും അന്വേഷണം നടത്താൻ തായറാവണം. മുഖ്യമന്ത്രിക്കും പങ്കാളിത്തമുള്ള സാഹചര്യത്തിൽ സിബിഐയാണ് ഈ അഴിമതി അന്വേഷിക്കേണ്ടത്. ഇതേ കമ്പനികൾ തന്നെയാണ് എഐ ക്യാമറ അഴിമതിക്കു പിന്നിലും. ഏഴ് കൊല്ലമായിട്ടും പദ്ധതി പൂർത്തിയാകാത്ത സ്വന്തക്കാരുടെ കമ്പനിക്കെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെ ഫോൺ കൊള്ളയിൽ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.