Rubber 
Kerala

'റബ്ബറിന്‍റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം പരിഗണനയിലില്ല'

റബ്ബറിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നികുതി 20 ൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്

MV Desk

ന്യൂഡൽഹി: റബ്ബറിന്‍റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. പാർലമെന്‍റിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രവാണിജ്യകാര്യസഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. റബ്ബറിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നികുതി 20 ൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇറക്കുമതി ചെയ്ത റബ്ബർ ആറുമാസത്തിനുള്ളിൽ തന്നെ ഉപയോഗിക്കണമെന്നും കോംപൗണ്ട് റബറിന്‍റെ കസ്റ്റംസ് നികുതി 10 ൽ നിന്ന് 25 ശതമാനം ആക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ചെന്നൈയിലും മുംബൈയിലും മാത്രമാണ് റബ്ബർ ഇറക്കുമതിക്ക് അനുമതി നൽകിയിരിക്കുന്നത്. റബ്ബർ കർഷകർക്ക് ടാപ്പിങ്ങിനും ലാറ്റക്സ് നിർമാണത്തിനുമായി പരീശിലന പരിപാടി റബ്ബർ ബോർഡ് വഴി നടത്തുമെന്നും മന്ത്രി പറഞ്ഞു.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു

"ഇത് എല്‍ഡിഎഫിന്‍റെ അവസാനമല്ല, ശക്തമായി തിരിച്ചുവരും"; പിണറായി വിജയൻ

ഒരു കുടുംബത്തിലെ നാലു പേർ മരിച്ചതിനു കാരണം തണ്ണിമത്തനല്ല, എലിവിഷമെന്ന് റിപ്പോർട്ട്