Rubber 
Kerala

'റബ്ബറിന്‍റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം പരിഗണനയിലില്ല'

റബ്ബറിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നികുതി 20 ൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്

ന്യൂഡൽഹി: റബ്ബറിന്‍റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. പാർലമെന്‍റിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രവാണിജ്യകാര്യസഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. റബ്ബറിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നികുതി 20 ൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇറക്കുമതി ചെയ്ത റബ്ബർ ആറുമാസത്തിനുള്ളിൽ തന്നെ ഉപയോഗിക്കണമെന്നും കോംപൗണ്ട് റബറിന്‍റെ കസ്റ്റംസ് നികുതി 10 ൽ നിന്ന് 25 ശതമാനം ആക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ചെന്നൈയിലും മുംബൈയിലും മാത്രമാണ് റബ്ബർ ഇറക്കുമതിക്ക് അനുമതി നൽകിയിരിക്കുന്നത്. റബ്ബർ കർഷകർക്ക് ടാപ്പിങ്ങിനും ലാറ്റക്സ് നിർമാണത്തിനുമായി പരീശിലന പരിപാടി റബ്ബർ ബോർഡ് വഴി നടത്തുമെന്നും മന്ത്രി പറഞ്ഞു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു