ഇഡി 
Kerala

മാസപ്പടി കേസ്: ശശിധരൻ കർത്ത ഇഡിക്കു മുന്നിൽ ഹാജരായില്ല

ഇഡി നടപടികൾ സ്റ്റേ ചെയ്യണം എന്ന സിഎംആർഎല്ലിന്‍റെ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു

ajeena pa

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും പ്രതിയായ മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽസ് ലിമിറ്റഡിലെ (സിഎംആർഎൽ) മൂന്ന് ഉദ്യോഗസ്ഥർ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. എന്നാൽ കമ്പനി എംഡി ശശിധരൻ കർത്ത ഹാജരായില്ല.

ചീഫ് ഫിനാൻസ് ഓഫിസറും ഐടി മാനെജരും സീനിയർ ഐടി ഓഫിസറുമാണ് ഇന്നലെ ഇഡിക്ക് മുന്നിൽ എത്തിയത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്‍റെ എംഡി ശശിധരൻ കർത്ത അടക്കം നാലു പേർക്കാണ് ഇന്നലെ ഹാജരാകാൻ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്.

സിഎംആർഎൽ കമ്പനിയും വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും തമ്മിൽ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്‍റെ രേഖകളും പണം കൈമാറിയ ഇൻവോയ്സുകളും ലെഡ്ജർ അക്കൗണ്ടും ഹാജരാക്കാനും ഇഡി നിർദേശിച്ചിട്ടുണ്ട്. ഈ മാസം എട്ടിന് ഹാജരാകാനാണ് നേരത്തെ ആവശ്യപ്പെട്ടതെങ്കിലും ഇവർ ഹാജരായിരുന്നില്ല.

ഇഡി നടപടികൾ സ്റ്റേ ചെയ്യണം എന്ന സിഎംആർഎല്ലിന്‍റെ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. എക്സലോജിക് യാതൊരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. വീണ വിജയന് ഉടൻ നോട്ടീസ് നൽകാനാണ് ഇഡിയുടെ നീക്കം.

ഉത്തർപ്രദേശിലെ സ്കൂളുകൾക്ക് ക്രിസ്മസിന് അവധിയില്ല; വാജ്പേയി ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ

വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

ചരിത്രനേട്ടം; ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ച് എറണാകുളം ജനറൽ ആശുപത്രി