ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു നൽകിയ ലോക്കറ്റ് സ്വർണം തന്നെ  file
Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു നൽകിയ ലോക്കറ്റ് സ്വർണം തന്നെ

വ്യാജ ആരോപണമുന്നയിച്ചയാൾക്കെതിരെ നിയമനടപടിക്ക് ദേവസ്വം

Ardra Gopakumar

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു വാങ്ങിയ സ്വർണ ലോക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ.പി. മോഹൻദാസ്‌ വാക്ക് മാറ്റി മാപ്പു പറഞ്ഞു. ദേവസ്വത്തെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ച മോഹൻദാസിനെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു.

കഴിഞ്ഞ മെയ് 13 നാണ് മോഹൻദാസ് ക്ഷേത്രത്തിൽ നിന്ന് 14,200 രൂപ അടച്ച് രണ്ട് ഗ്രാമിന്‍റ് സ്വർണ ലോക്കറ്റ് വാങ്ങിച്ചത്. രണ്ട് മാസം പിന്നിട്ടതിന് ശേഷമാണ് താൻ വാങ്ങിയ സ്വർണ ലോക്കറ്റ് വ്യാജമാണെന്ന് മാധ്യമങ്ങൾ വഴി അറിയിക്കുന്നത്. ദേവസ്വത്തിനും ഇദ്ദേഹം പരാതി നൽകിയിരുന്നു. പരാതിക്കാരനെ ചൊവ്വാഴ്ചയാണ് ഗുരുവായൂർ ദേവസ്വം നേരിട്ട് വിളിച്ച് വരുത്തിയത്.

ദേവസ്വം അധികൃതർ പരാതിക്കാരന്‍റെ സാന്നിധ്യത്തിൽ കുന്നംകുളത്തെ സർക്കാർ അംഗീകാരമുള്ള അമൃത അസൈ ഹാൾമാർക്ക് സെന്‍ററിലും ഗുരുവായൂരിലെ മറ്റ് ജ്വല്ലറികളിലും ശാസ്ത്രീയമായി പരിശോധിച്ച് സ്വർണ ലോക്കറ്റ് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തി. ആദ്യം സ്വർണമല്ലെന്ന് വാദിച്ച പരാതിക്കാരൻ തനിക്ക് വിഷയത്തിൽ പറ്റിയ തെറ്റ് മാധ്യമങ്ങളുടെയും ദേവസ്വം ഭരണസമിതിയുടെയും മുന്നിൽ ഇന്നലെ ഏറ്റുപറഞ്ഞ് ഖേദം പ്രകടപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തു.

അങ്കമാലിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; പ്രതി പിടിയിൽ

"ഇറാന്‍റെ കാര്യം ഒന്ന് തീർത്തോട്ടെ..!" അടുത്ത രാജ്യം ലക്ഷ്യമിട്ട് ട്രംപ്

അനുരഞ്ജന നീക്കം; സി.എസ്. സുജാത ജി. സുധാകരനെ വീട്ടിലെത്തി കണ്ടു, പാലം ഉദ്ഘാടനത്തിന് മുഖ്യാതിഥിയാക്കി

ഇടഞ്ഞു തന്നെ; പെരുമ്പളം പാലം ഉദ്ഘാട പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി. സുധാകരൻ

വികസനത്തിൻ്റെ വിസ്ഫോടനം: കോഴിക്കോട് - വയനാട് തുരങ്ക പാത ഫസ്റ്റ് ബ്ലാസ്റ്റ് മുഖ്യമന്ത്രി സ്വിച്ചോൺ ചെയ്യും