വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ‍്യമന്ത്രി വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. ചികിത്സയിൽ കഴിയുന്ന ഭാര‍്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് പ്രധാന വിമർശനം. സിപിഎം നേതാക്കളായ എം.ബി. രാജേഷും വി. ശിവൻകുട്ടിയുമാണ് വിമർശനം നടത്തിയത്. വ‍്യക്തിപരമായ ആവശ‍്യത്തിന് രണ്ടു തവണ മുഖ‍്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്ന് എം.ബി. രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാൽ മുഖ‍്യമന്ത്രി ഹെലികോപ്റ്ററിൽ യൂ ടേൺ അടിച്ചുവെന്നായിരുന്നു വി. ശിവൻകുട്ടി പ്രതികരിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെ ദുർവ‍്യയമെന്ന് വിളിച്ച് എതിർത്ത വി.ഡി. സതീശൻ ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ന‍്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര‍്യാപിതാവിനെ കാണാൻ വേണ്ടിയാണ് മുഖ‍്യമന്ത്രി തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റർ യാത്ര നടത്തിയത്. പക്ഷേ കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഹെലികോപ്റ്റർ തിരികെ ഇറക്കുകയും പിന്നീട് വീണ്ടും യാത്ര തുടരുകയായിരുന്നു.