Kerala

സൈബർ ആക്രമണ കേസ് പ്രതി മരിച്ച നിലയിൽ

കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിൽ നിന്നാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തിനിരയായ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുൺ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയിൽ നിന്നാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ അരുൺ നിരന്തരമായി അധിക്ഷേപിച്ചതിനെ തുടർന്നാണ് ഇരുപത്താറുകാരിയായ വി.എം. ആതിര ആത്മഹത്യ ചെയ്തത്.

അരുണിനെതിരേ ഞായറാഴ്ച രാത്രി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. പരാതി നൽകിയതിനു ശേഷവും അരുൺ ആക്രമണം തുടർന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ആരോപണമുയർന്നിരുന്നു.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ