ഇ. ശ്രീധരൻ

 
Kerala

'ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല'; പൊന്നാനിയിൽ ഓഫിസ് തുറന്ന് ഇ. ശ്രീധരൻ

''കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമില്ലാത്തത് പ്രവർത്തനത്തെ ബാധിക്കില്ല''

Namitha Mohanan

പൊന്നാനി: അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്. തിങ്കളാഴ്ച പൊന്നാന്നിയിൽ ഓഫിസ് തുറന്നു. "ഡൽഹി മെട്രൊ റെയിൽ കോർപ്പറേഷൻ പൊന്നാനി ഓഫീസ്' എന്ന പേരിലാണ് ഓഫിസ്.

വീടിനോട് ചേർന്നാണ് ഓഫീസ് പ്രവർത്തിക്കുക. ഇ. ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല. എന്ത് ചെയ്യുമ്പോഴും നാട്ടുകാര്‍ക്ക് ഉപദ്രവം ഉണ്ടാകാതെ അവര്‍ക്ക് പ്രയോജനമുണ്ടാകുന്ന രീതിയിൽ ചെയ്യണം. പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിച്ച് മുന്നോട്ടുപോകണം. സമയമാണ് ഇവിടെ പണം.കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമില്ലാത്തത് പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് അദേഹം പ്രതികരിച്ചു.

ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ഇ. ശ്രീധരൻ വ്യക്തമാക്കി. ഡിപിആറിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം, പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ യോഗങ്ങളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യൻ ക്രിക്കറ്റിന്‍റെ മാനം കാത്ത് വനിതാ ടീം; ഇംഗ്ലണ്ടിനെതിരേ ചരിത്ര വിജയം

നാഗാലാൻഡിൽ സ്ഫോടനം; അസം റൈഫിൾസ് ജവാന് വീരമൃത്യു

അയോധ്യ രാമക്ഷേത്രത്തിൽ സിഇഒയെ നിയമിക്കുന്നു; അപേക്ഷ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്

കേരളത്തിൽ തിങ്കളാഴ്ച രാത്രി വൈദ്യുതി നിയന്ത്രണം

സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി