Electric lines Representative image
Kerala

വൈദ്യുതി ബോർഡ് വീണ്ടും യോഗം ചേരുന്നു: നിയന്ത്രണമുണ്ടാകില്ല

വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചിരുന്നു

തിരുവനന്തപുരം: മഴക്കുറവിനൊപ്പം വൈദ്യുതി വിനിയോഗ നിയന്ത്രണം അടക്കം വിലയിരുത്താൻ വൈദ്യുതി ബോർഡ് തിങ്കളാഴ്ച വീണ്ടും അവലോകന യോഗം ചേരും. ഓഗസ്റ്റ് ആദ്യവാരത്തെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ അളവിൽ നേരിയ വ്യത്യാസം ഉണ്ടായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണു കെഎസ്ഇബി.

കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെൻഡർ തുറക്കുന്നതും ഈ യോഗത്തിലാണ്. മഴ കുറഞ്ഞതിനെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 700 മെഗാവാട്ട് വൈദ്യുതിയാണ് അധികം വാങ്ങുന്നത്. തിരിച്ച് കൊടുക്കൽ കരാര്‍ അനുസരിച്ച് 500 മെഗാവാട്ടും 15 ദിവസത്തിന് ശേഷം തുക നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ടിന് ഹ്രസ്വകാല കരാറുണ്ടാക്കിയുമാണ് വൈദ്യുതി വാങ്ങൽ.

വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും തൽക്കാലം ഉപയോഗം നിയന്ത്രിച്ചാൽ മതിയെന്ന നിലപാടുള്ള സാഹചര്യത്തിൽ പവര്‍കട്ടോ ലോഡ്ഷെഡിങോ പരിഗണനയിലില്ല. മലയോരങ്ങളിൽ മഴ ശക്തമായതോടെ കെഎസ്ഇബിയുടെ ആറ് ഡാമുകളിൽ ജലനിരപ്പ് കഴിഞ്ഞ ആഴ്ചയേക്കാൾ മെച്ചപ്പെട്ട് 50 ശതമാനത്തിന് മുകളിലെത്തി. അതേസമയം, ഇടുക്കി ഡാമിൽ 28 ശതമാനത്തോളം മാത്രമാണ് ജലനിരപ്പ്.

വാഷിങ് മെഷീന്‍, ഗ്രൈൻഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കരുത്. വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചിരുന്നു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ