Kerala

ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിച്ചേക്കും; 80 പൈസ വരെ കൂട്ടണമെന്ന് ശുപാർശ

5 വർഷത്തേക്കുള്ള താരിഫ് വർധനയ്ക്കാണ് വൈദ്യുതി ബോർഡ് ശുപാർശ നൽകിയിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ഒന്നു മുതൽ വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യത. ഗാർഹിക ഉപയോക്താക്കൾക്ക് ഏകദേശം 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്നാണ് ശുപാർശ.

ഇതിനായി കെ.എസ്.ഇ.ബി സമർപ്പിച്ച താരീഫ് നിർദേശങ്ങളിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂർത്തിയായി. 5 വർഷത്തേക്കുള്ള താരിഫ് വർധനയ്ക്കാണ് വൈദ്യുതി ബോർഡ് അപേക്ഷ സമർപ്പിച്ചത്.

ഉപയോഗമനുസരിച്ച് യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടി വാങ്ങുന്ന നിലക്കുള്ള നിർദേശങ്ങൾ റെഗുലേറ്ററി കമ്മീഷന്‍ പരിഗണിച്ചു. 4 മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരശേഖരണത്തിന്‍റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷന്‍ വിലയിരുത്തുകയായിരുന്നു. ഇതോടെയാണ് നിരക്ക് വർദ്ധനയ്ക്ക് തീരുമാനമായത്.

ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. വാണിജ്യ വ്യവസായ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അധികഭാരം ഉപയോക്താക്കളിൽ അടിച്ചേൽപ്പിക്കരുതെന്ന ആവശ്യവും റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പിൽ ഉയർന്നിരുന്നു. ഏപ്രിൽ ഒന്നിന് പുതിയ നിരക്കുകൾ നിലവിൽ വരണ്ടതായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ നീണ്ടുപോയതിനാൽ പഴയ താരീഫ് ജൂൺ 30 വരെ റഗുലേറ്ററി കമ്മീഷന്‍ നീട്ടുകയായിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ