Kerala

'മാമനെയും മച്ചാനെയും കാണാൻ ആനയ്ക്ക് കൊതിയൊന്നുമില്ല, അതിനായി തിരിച്ചുപോകുകയുമില്ല'

''സംസ്ഥാന അതിർത്തിയൊന്നും മൃഗങ്ങൾക്കുള്ളതല്ല. അതെല്ലാം മനുഷ്യരുണ്ടാക്കിയതാണ്''

പ്രത്യേക ലേഖകൻ

കൊച്ചി: തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന് ജനിച്ചുവളർന്ന മണ്ണിലേക്കു മടങ്ങിപ്പോകാനുള്ള ത്വരയുണ്ടാകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമെന്ന് വനവുമായി ബന്ധപ്പെട്ട വെറ്ററിനറി വിദഗ്ധൻ.

സ്വന്തം വാസസ്ഥലത്തുനിന്നു മാറ്റിയാൽ ആനകൾ പുതിയ സ്ഥലത്ത് ഭീതി വിതച്ചുകൊണ്ടിരിക്കുമെന്ന വാദത്തിനും അടിസ്ഥാനമില്ലെന്നും വിദഗ്ധൻ.

''സംസ്ഥാന അതിർത്തിയൊന്നും മൃഗങ്ങൾക്കുള്ളതല്ല. അതെല്ലാം മനുഷ്യരുണ്ടാക്കിയതാണ്. മനുഷ്യരെപ്പോലെ ആനകൾക്കും സ്വന്തം സ്ഥലത്തേക്കു മടങ്ങാനും, മാതാപിതാക്കളെയും സഹോദരങ്ങളെയും മാമനെയും മച്ചമ്പിയെയുമൊക്കെ കാണാനും അടങ്ങാത്ത ആഗ്രഹമുണ്ടാകുമെന്നൊക്കെ പറയുന്നതും മനുഷ്യ ഭാവന മാത്രമാണ്'', അദ്ദേഹം കൂട്ടിച്ചേർത്തു.

താവഴി നേതൃത്വ സമ്പ്രദായമാണ് ആനക്കൂട്ടങ്ങൾ പിന്തടരുന്നത്. അതായത്, കൂട്ടത്തിലെ മുതിർന്ന പിടിയാനയായിരിക്കും കൂട്ടത്തെ നയിക്കുക. കൊമ്പനാനകൾ പൊതുവേ ഒറ്റപ്പെട്ടു നടക്കുകയാണു ചെയ്യുക. കൂട്ടം വിട്ട് സ്വന്തമായി അലഞ്ഞുതിരിയുന്നതും അവയുടെ പതിവാണ്. അരിക്കൊമ്പനും കൂട്ടത്തിൽ കൂടാതെ നടക്കുന്ന ശീലമുണ്ടായിരുന്നു- അദ്ദേഹം വ്യക്തമാക്കി.

ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു സ്ത്രീ മരിച്ചു, സഞ്ചാരികൾ കുടുങ്ങി

നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭം തുടരുന്നു; പ്രധാനമന്ത്രിയുടെ രാജിക്കായി സമ്മർദം

ചിത്രങ്ങൾ‌ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതിയിൽ ഹർജിയുമായി ഐശ്വര്യ റായ്

ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി; ശബരിമലയിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി; ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും