E.P. Jayarajan  
Kerala

ലഹരി ഇല്ലാത്ത പാനീയമായി കള്ളിനെ കാണണം, ചെറുപ്പക്കാർ കള്ളുചെത്താൻ തയാറാവുന്നില്ല; ഇ.പി. ജയരാജൻ

''ചെറുപ്പക്കാരൊന്നും കള്ളു ചെത്തിലേക്ക് ഇറങ്ങുന്നില്ല. കയ്യിലും കാലിലുമുള്ള തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ലെന്നതാണ് കാരണം.''

കോഴിക്കോട്: ഒളിസങ്കേതത്തിൽ പോവുന്നതു പോലെയാണ് ആളുകൾ കള്ളുഷാപ്പിൽ പോവുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഇത് മാറണമെന്നും മദ്യ നയം മാറുന്നതോടെ ഈ മേഖലയിൽ വലിയ ജോലി സാധ്യതയുണ്ടെന്നും പ്രതികരിച്ചു. എൽഡിഎഫിന്റെ ‘മണിപ്പുരിനെ രക്ഷിക്കൂ’ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ മദ്യ നയവുമായി ബന്ധപ്പെട്ട് ആ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അഭിപ്രായം പറയാനുണ്ടാവുമെന്നും അവർ പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

''നയം മാറിയതോടെ വലിയ തൊഴിൽ സാധ്യതകളാണ് തുറക്കുന്നത്. ആധുനിക കാലഘട്ടിത്തിന്‍റെ രീതിയിലേക്ക് കള്ളു ഷാപ്പുകൾ മാറണം. നിയമം കൊണ്ട് മദ്യപാനത്തെ ഇല്ലാതാക്കാനാവില്ല. അഭിപ്രായം പറയുന്നതിനെ നിരാകരിക്കുന്നില്ല. കള്ളുചെത്ത് തൊഴിലാളികൾക്ക് പൂർണസംരക്ഷണം ഉറപ്പാക്കും. ലഹരിയില്ലാത്ത പാനിയമായി കള്ളിനെ കാണണം.''

''ചെറുപ്പക്കാരൊന്നും കള്ളു ചെത്തിലേക്ക് ഇറങ്ങുന്നില്ല. തെങ്ങിൽ കയറാൻ ആളെ കിട്ടാനില്ല. കയ്യിലും കാലിലുമുള്ള തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ലെന്നാണ് കാരണം. ബോധവത്ക്കരണം കൊണ്ടേ ഇതിനെ മാറ്റാനാവൂ. നയവുമായി ബന്ധപ്പെട്ട് എഐടിയുസിക്ക് എതിർപ്പുണ്ടെങ്കിൽ ചർച്ച നടത്താം.'' - എന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരിധി കടന്നു, ഉടൻ നിർ‌ത്തണം; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്