വെഞ്ഞാറമൂട് കൂട്ടക്കൊല; ആദ്യ കുറ്റപത്രം സമർപ്പിച്ചു

 
Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; ആദ്യ കുറ്റപത്രം സമർപ്പിച്ചു

450 പേജുകളുള്ള കുറ്റപത്രത്തിൽ 120 സാക്ഷികളാണ് ഉള്ളത്

Namitha Mohanan

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. പ്രതി അഫാന്‍റെ പിതൃ മാതാവ് സർമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ സംഘം നെടുമങ്ങാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 450 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

അറസ്റ്റു രേഖപ്പെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 120 സാക്ഷികളും 40 തൊണ്ടിമുതലുകളും കുറ്റപത്രത്തിലുണ്ട്. സാമ്പത്തിക ബാധ്യതയ്ക്ക് പിന്നാലെയുണ്ടായ വൈരാഗ്യമാണ് സൽമ ബീവിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ആകെ 48 ലക്ഷം രൂപയാണ് അഫാനും കുടുംബത്തിനും കടമുണ്ടായിരുന്നത്. കടം വീട്ടാൻ സഹായിച്ചില്ല, കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു തുടങ്ങിയ കാരണങ്ങൾ വൈരാഗ്യമായി മാറുകയും കൊലപ്പെടുത്തുകയുമായിരുന്നെന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഈ കളി പോരാ..., യുഎസിനു മുന്നിൽ വിറച്ചു ജയിച്ച് ഇന്ത്യ | ടി20 ലോകകപ്പ്

''മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കും"; മോദിയുടെ വമ്പൻ പ്രഖ്യാപനം

സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കാതെ കെ. സുധാകരൻ

കോതമംഗലത്ത് സിപിഎം നേതാവിനെ റോഡിന് കുറുകെ കയർ കെട്ടി വീഴ്ത്തിയ സംഭവം; പങ്കില്ലെന്ന് കോൺഗ്രസ്

കളി കാര്യമായി; പത്തനംതിട്ടയിൽ സഹപാഠികൾ വിദ്യാർഥിയുടെ മൂക്കിടിച്ച് തകർത്തു