Kerala

വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നടപടിയെടുത്ത് എസ്എഫ്ഐ

എംകോം പ്രവേശനത്തിനായി നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നാണ് പരാതി.

MV Desk

ആലപ്പുഴ: എസ്എഫ്ഐയിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം. കായംകുളം എംഎസ്എം കോളെജിലെ രണ്ടാം വർഷ വിദ്യാർഥി നിഖിൽ തോമസിനെതിരേയാണ് പുതിയ ആരോപണം. എംകോം പ്രവേശനത്തിനായി നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കമ്മിറ്റി അംഗം നൽകിയ പരാതിയിൽ നിഖിലിനെതിരേ എസ്എഫ്ഐ നടപടിയെടുത്തു.

2018-20 കാലഘട്ടത്തിൽ എംഎസ്എം കോളെജിലെ ബിരുദ വിദ്യാർഥിയായിരുന്നു നിഖിൽ. എന്നാൽ 20‌21 ൽ ഇതേ കോളെജിൽ എംകോമിനായി ചേർന്നിട്ടുമുണ്ട്. 2019-21 കാലഘട്ടത്തിലുള്ള കലിംഗ യൂണിവേഴ്സിറ്റിയുടെ ബികോം സർട്ടിഫിക്കറ്റാണ് പ്രവേശനത്തിനായി നിഖിൽ സമർപ്പിച്ചിരിക്കുന്നത്.

കലിംഗ യൂണിവേഴ്സിറ്റിയിലെ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നതിൽ സംശയമുണ്ടെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇതേത്തുടർന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി, കായംകുളം ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്ന് നിഖിലിനെ നീക്കം ചെയ്തു.

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; പുതിയ പേര് പ്രഖ്യാപിച്ച് സർക്കാർ

ജയ്പൂരിൽ സിജെപി പ്രവർത്തകർക്കെതിരേ ആക്രമണം നടന്ന സർക്കാർ സ്കൂൾ പൊളിച്ചുനീക്കി; 18 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം

ദുലീപ് ട്രോഫി: മലയാളിക്കരുത്തിൽ ദക്ഷിണ മേഖല ഫൈനലിൽ

സുശാന്ത് സിങ്ങിന്‍റെയും ദിഷ സാലിയന്‍റെയും മരണം തമ്മിൽ ബന്ധമുണ്ട്; ‘100 ശതമാനം ഉറപ്പ്’ – ദിഷയുടെ പിതാവ്