രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

 
file image
Kerala

സുപ്രീംകോടതി നിർദേശം തള്ളി; സിസാ തോമസിനെയും ശിവപ്രസാദിനെയും താത്ക്കാലിക വിസിമാരായി നിയമിച്ച് ഗവർണർ

വിസിമാരെ നിയമിക്കുമ്പോൾ സർക്കാർ നൽകുന്ന പട്ടികയിൽ നിന്നുമാത്രമേ താത്ക്കാലിക വിസിമാരെ നിയമിക്കാനാവൂ

തിരുവനന്തപുരം: സർവകലാശാലകളിലെ താത്ക്കാലിക വിസി നിയമനത്തിൽ സർക്കാരിന്‍റെ പട്ടിക മറികടന്ന് നിയമനം നടത്തി ഗവർണർ‌ രാജേന്ദ്ര ആർലേക്കർ. ഡിജിറ്റൽ സർവകലാളാല വൈസ് ചാൻസിലറായി സിസാ തോമസിനെയും കെടിയു സർവകലാശാല ചാൻസിലറായി കെ. ശിവപ്രസാദിനെയുമാണ് നിയമിച്ചിരിക്കുന്നത്. 6 മാസത്തേക്ക് നയിമനം നടത്തി ഗവർണർ വിജ്ഞാപനം പുറത്തിറക്കി.

സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വിസി വരുന്നത് വരെ നിലവിലുള്ള താത്ക്കാലിക വിസിമാരെ നിയമിക്കാൻ ഗവർണറോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് ഗവർണറുടെ നീക്കം.

വിസിമാരെ നിയമിക്കുമ്പോൾ സർക്കാർ നൽകുന്ന പട്ടികയിൽ നിന്നുമാത്രമേ താത്ക്കാലിക വിസിമാരെ നിയമിക്കാനാവൂ. നിലവിലുള്ളവരെ വീണ്ടും നിയമിക്കുകയാണെങ്കിൽ പോലും ഗവർണർ ഇത് പാലിക്കേണ്ടതുണ്ട്. ഇത് ലംഘിച്ചാണ് നിലവിലെ ഗവർണറുടെ നടപടി.

ഗവർണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രംഗത്തെത്തി. വിസിമാരുടെ പുനർനിയമനം സർക്കാർ ശുപാർശ അനുസരിച്ചാകണമെന്ന വിധി ഗവർണർ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.

''ജാമ‍്യം ലഭിച്ചത് ആശ്വാസം''; കന‍്യാസ്ത്രീകൾക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം

''ഡക്കറ്റിന്‍റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ ഇടി കൊടുത്തേനെ''; ആകാശ് ദീപിനെതിരേ പോണ്ടിങ്

കേരള സ്റ്റോറിക്ക് ചലച്ചിത്ര പുരസ്കാരം: കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

ജീവിച്ചിരിക്കുന്നവരുടെ പേര് സർക്കാർ പദ്ധതികൾക്ക് വേണ്ടെന്ന് കോടതി; 'നലം കാക്കും സ്റ്റാലിൻ' പദ്ധതിയുമായി എം.കെ. സ്റ്റാലിൻ