രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

 
file image
Kerala

സുപ്രീംകോടതി നിർദേശം തള്ളി; സിസാ തോമസിനെയും ശിവപ്രസാദിനെയും താത്ക്കാലിക വിസിമാരായി നിയമിച്ച് ഗവർണർ

വിസിമാരെ നിയമിക്കുമ്പോൾ സർക്കാർ നൽകുന്ന പട്ടികയിൽ നിന്നുമാത്രമേ താത്ക്കാലിക വിസിമാരെ നിയമിക്കാനാവൂ

Namitha Mohanan

തിരുവനന്തപുരം: സർവകലാശാലകളിലെ താത്ക്കാലിക വിസി നിയമനത്തിൽ സർക്കാരിന്‍റെ പട്ടിക മറികടന്ന് നിയമനം നടത്തി ഗവർണർ‌ രാജേന്ദ്ര ആർലേക്കർ. ഡിജിറ്റൽ സർവകലാളാല വൈസ് ചാൻസിലറായി സിസാ തോമസിനെയും കെടിയു സർവകലാശാല ചാൻസിലറായി കെ. ശിവപ്രസാദിനെയുമാണ് നിയമിച്ചിരിക്കുന്നത്. 6 മാസത്തേക്ക് നയിമനം നടത്തി ഗവർണർ വിജ്ഞാപനം പുറത്തിറക്കി.

സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വിസി വരുന്നത് വരെ നിലവിലുള്ള താത്ക്കാലിക വിസിമാരെ നിയമിക്കാൻ ഗവർണറോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് ഗവർണറുടെ നീക്കം.

വിസിമാരെ നിയമിക്കുമ്പോൾ സർക്കാർ നൽകുന്ന പട്ടികയിൽ നിന്നുമാത്രമേ താത്ക്കാലിക വിസിമാരെ നിയമിക്കാനാവൂ. നിലവിലുള്ളവരെ വീണ്ടും നിയമിക്കുകയാണെങ്കിൽ പോലും ഗവർണർ ഇത് പാലിക്കേണ്ടതുണ്ട്. ഇത് ലംഘിച്ചാണ് നിലവിലെ ഗവർണറുടെ നടപടി.

ഗവർണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രംഗത്തെത്തി. വിസിമാരുടെ പുനർനിയമനം സർക്കാർ ശുപാർശ അനുസരിച്ചാകണമെന്ന വിധി ഗവർണർ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.

ഒ.കെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്‍റ്

''പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്'': മത ബാനർജിയുടെ വാദം ആവർത്തിച്ച് തൃണമൂൽ എംപി

സാമ്പത്തികശാസ്ത്ര നൊബേൽ പങ്കിട്ട് ജോയൽ മൊകീറും ഫിലിപ്പ് അഗിയോളും പീറ്റർ ഹോവിറ്റും

ബന്ദികളെയെല്ലാം കൈമാറി ഹമാസ്; പലസ്തീനിയൻ തടവുകാരെ മോചിപ്പിച്ച് ഇസ്രയേൽ

പദവി ദുരുപയോഗം ചെയ്തു, ഗൂഢാലോചന നടത്തി; ലാലുവിനെ രൂക്ഷമായി വിമർശിച്ച് കോടതി