Kerala

ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ആരോഗ്യ മന്ത്രി

ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Namitha Mohanan

തിരുവനന്തപുരം:  ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ച്ച‍ ഉണ്ടായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആര് തെറ്റു ചെയ്താലും കർശന നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് കാര്‍ഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഡിഎംഒമാര്‍ക്ക് നിർദ്ദേശം നൽകിയിച്ചുണ്ട്. ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യാതൊരു വരിശോധനയും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്‌ടർ ഹെൽത്തുകാർഡ് നൽകിയതായി പുറത്തുവന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പരിശോധനയില്ലാതെ പണം വാങ്ങി സർട്ടിഫിക്കറ്റ്  നൽകിയ തിരുവനന്തപുരം ജനറൽ ആശുപത്രി ആർഎംഒ ഡോ. അമിത് കുമാറിനെ സസ്പെൻഡ് ചെയ്യ്തിരുന്നു. 

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം