വി.കെ. നിഷാദ്

 
Kerala

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; സിപിഎം നേതാവിന് പരോൾ

സിപിഎം കൗൺസിലർ വി.കെ. നിഷാദിനാണ് വീണ്ടും അഞ്ച് ദിവസത്തേക്ക് അടിയന്തര പരോൾ അനുവദിച്ചിരിക്കുന്നത്

Aswin AM

കൊച്ചി: പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം നേതാവിന് പരോൾ. സിപിഎം കൗൺസിലർ വി.കെ. നിഷാദിനാണ് വീണ്ടും അഞ്ച് ദിവസത്തേക്ക് അടിയന്തര പരോൾ അനുവദിച്ചിരിക്കുന്നത്. അമ്മയുടെ ചികിത്സയ്ക്ക് ആവശ‍്യമായ സാഹചര‍്യങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി പരോൾ നൽകിയിരിക്കുന്നത്.

പരോൾ അനുവദിക്കണമെന്ന് നേരത്തെ നിഷാദ് ആവശ‍്യപ്പെട്ടെങ്കിലും ജയിൽ സൂപ്രണ്ട് തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2025 നവംബർ 25നാണ് വി.കെ. നിഷാദിനെ കോടതി 20 വർഷത്തേക്ക് തടവിന് ശിക്ഷിച്ചത്.

ഒരുമാസത്തിന് ശേഷം പരോൾ ലഭിക്കുകയും പിന്നീട് ജനുവരി 11 വരെ പരോൾ നീട്ടി. തുടർന്ന് 15 ദിവസത്തേക്ക് കൂടി പരോൾ നീട്ടിയിരുന്നു. ഇതോടെ ഒരുമാസം ജയിലിൽ കിടന്ന നിഷാദിന് ഒരു മാസത്തോളം പരോളും ലഭിച്ചു.

ഒടുവിൽ കീഴടങ്ങി; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

സിപിഎം പ്രതിഷേധത്തിന് സാധ‍്യത; ആലപ്പുഴ നഗരസഭയുടെ സ്വീകരണച്ചടങ്ങ് ഒഴിവാക്കി ജി. സുധാകരൻ

വിദ്യാർഥികൾ ഇന്ത്യയുടെ ഭാവി; മോദി ഭൂതകാലം, ഭൂതകാലത്തിന് ഭാവിയോട് പോരാടാനാകില്ല: രാഹുൽ ഗാന്ധി

സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ടൈഫോയ്ഡ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ മെഴുകുതിരി റാലി