സിപിഎമ്മിന് തിരിച്ചടി; ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

 
Kerala

സിപിഎമ്മിന് തിരിച്ചടി; ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പു സമ‍യത്ത് വലിയ തോതിൽ തുക പിൻവലിക്കുന്നുണ്ടെങ്കിലത് ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന് നിർദേശമുണ്ട്

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിൽ നിന്നും സിപിഎമ്മിന്‍റെ 1 കോടി രൂപ പിടിച്ചെടുത്ത നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിനെതിനെതിരായ സിപിഎമ്മിന്‍റെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി നിരീക്ഷണം. ആദാനി നികുതി വകുപ്പിന്‍റെ നടപടി നിയമപരമാണെന്നും കോടതി പ്രസ്താവിച്ചു.

ബാങ്കിലേക്ക് അടയ്ക്കാൻ കൊണ്ടുപോകവെയാണ് പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎമ്മിന്‍റെ അക്കൗണ്ടിൽ നിന്നായിരുന്നു തുക പിൻവലിച്ചത്. തെരഞ്ഞെടുപ്പു സമ‍യത്ത് വലിയ തോതിൽ തുക പിൻവലിക്കുന്നുണ്ടെങ്കിലത് ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന് നിർദേശമുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിൽ സിപിഎം വൻ തുക പിൻവലിച്ച വിവരം ബാങ്ക് ഐടി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആദായ നികുതി വകുപ്പ് പണം പിടിച്ചെടുക്കുകയായിരുന്നു. ഇതൊടൊപ്പം അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിയമപരമായ നടപടികൾ മാത്രമാണ് ആദായ നികുതി വകുപ്പ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ ഇഠപെടുന്നില്ല. മരവിച്ചതിനു ശേഷം 60 ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ട് കാൻസലാവും. അതിനാൽ ആ വിഷയത്തിലും ഇടപെടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി