മെഡിക്കല്‍ കോളെജുകളിൽ ഇനി കട്ടിലും കിടക്കയും രോഗികളുടെ അവകാശം; സർക്കുലർ പുറത്തിറക്കി സർക്കാർ

 
Kerala

മെഡിക്കല്‍ കോളെജുകളിൽ ഇനി കട്ടിലും മെത്തയും രോഗികളുടെ അവകാശം; സർക്കുലർ പുറത്തിറക്കി സർക്കാർ

"ഗുരുതര രോഗത്തോടെയോ പരുക്കുകളോടെയോ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് 5 മിനിറ്റിനുള്ളിൽ ചികിത്സ ആരംഭിക്കണം"

Namitha Mohanan

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് കട്ടിലും മെത്തയും നിർബന്ധമായും നൽകണമെന്ന് സർക്കുലർ. സർക്കാരാണ് സർക്കുലർ പുറത്തിറക്കിയത്. കട്ടിലും മെത്തയും രോഗികളുടെ അവകാശമാണെന്നും ഈ നിർദേശം 100 ദിവസത്തിനകം നടപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഗുരുതര രോഗത്തോടെയോ പരുക്കുകളോടെയോ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് 5 മിനിറ്റിനുള്ളിൽ ചികിത്സ ആരംഭിക്കണം, രോഗികളുടെ സ്രവ സാമ്പിളുകൾ വാർഡിൽ നിന്ന് തന്നെ ശേഖരിക്കണം, ഒരോ രോഗങ്ങൾ‌ക്ക് ഡോക്റ്ററുടെ കുറിപ്പ് കാണിച്ച് 6 മാസം വരെ മെഡിക്കൽ‌ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങാം, ഒരു മാസത്തെ മരുന്നുവരെ ഒറ്റത്തവണയായി മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങാം. എന്നിവയാണ് സർ‌ക്കുലറിലെ നിർദേശങ്ങൾ.

"വിജയ് എന്തു ചെയ്യണമെന്ന് സുപ്രീം കോടതി ആജ്ഞാപിക്കണോ?" ഡിഎംകെയെ വിമർശിച്ച് സുപ്രീം കോടതി

വയനാട്ടിൽ‌ മണ്ണിടിച്ചിൽ; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം ഊർജിതം|Video

അവിഹിതബന്ധത്തിനു തടസം; ടെറസിൽ നിന്ന് തള്ളിയിട്ട ശേഷം ടോയ്‌ലെറ്റ് ക്ലീനര്‍ കുത്തിവച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത പുരസ്കാരം നൽകി ആദരിച്ച് ഇൻഡോനേഷ്യ

തട്ടേക്കാടിൽ കെഎസ്ഇബി ജീവനക്കാരൻ കാട്ടാനയുടെ മുന്നിൽപ്പെട്ടു; സ്കൂട്ടർ കാട്ടാന ചവിട്ടിത്തെറിപ്പിച്ചു