'ഗുണ്ടാ നിയന്ത്രണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം'; എഡിജിപിക്ക് മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശം  
Kerala

'ഗുണ്ടാ നിയന്ത്രണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം'; എഡിജിപിക്ക് മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശം

സംസ്ഥാന പൊലീസ് മേധാവിക്കു വേണ്ടി ക്രമസമാധാന വിഭാഗം അഡീഷണൽ ഡിജിപി റിപ്പോർട്ട് സമർപ്പിച്ചു

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്തെ ഗൂണ്ടാ വിളയാട്ടം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

2022 അവസാനം പൊലീസ് തയാറാക്കിയ ഗുൂണ്ടകളുടെ പട്ടികയിൽ 2,272 പേരാണ് ഉണ്ടായിരുന്നതെന്നും ഇത് ഒന്നരവർഷം കൊണ്ട് 2,815 ആയി ഉയർന്നുവെന്നും ആരോപിക്കുന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങളും 1,358 വധശ്രമങ്ങളും നടന്നതായി പരാതിക്കാരൻ ആരോപിച്ചു.

സംസ്ഥാന പൊലീസ് മേധാവിക്കു വേണ്ടി ക്രമസമാധാന വിഭാഗം അഡീഷണൽ ഡിജിപി റിപ്പോർട്ട് സമർപ്പിച്ചു. ഗൂണ്ടാ വിളയാട്ടം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആന്‍റി സോഷ്യൽ രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിക്കാറുമുണ്ട്. ഗുൂണ്ടകളെ നിരീക്ഷിക്കുന്നതിന് ഓഗ്മെന്‍റ് ആക്‌ഷൻ എഗൈൻസ്‌റ്റ് ആന്‍റി സോഷ്യൽസ് ആൻഡ് ഗൂണ്ടാസ് നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മയക്കുമരുന്ന് തടയാൻ ഡി- ഹണ്ട്, കുട്ടികൾക്കെതിരേയുള്ള അക്രമം തടയാൻ പി- ഹണ്ട്, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സിവൈ ഹണ്ട്, ആയുധ ദുരുപയോഗം തടയാൻ ജി- ഹണ്ട് എന്നീ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കമ്മിഷൻ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും

മെസി: സ്പോർട്സ് കേരള ഫൗണ്ടേഷൻ സംശയ നിഴലിൽ

അഫ്ഗാനില്‍ ആക്രമണം നടത്താന്‍ വിദേശ രാജ്യവുമായി കരാറുണ്ടെന്നു പാക്കിസ്ഥാന്‍