നൊബേൽ സമ്മാന ജേതാവും അമെരിക്കയിലെ കോൾഡ് സ്പ്രിങ് ഹാർബർ ലബോറട്ടറി(സിഎസ്എച്ച് എൽ) യുടെ മുൻ പ്രസിഡന്‍റുമായിരുന്ന പ്രൊഫ.ജയിംസ് വാട്സൺ

 

FILE PHOTO

Kerala

പ്രൊഫ. ജെയിംസ് വാട്‌സന്റെ നിര്യാണത്തില്‍ അനുശോചിച്ച് ആര്‍ജിസിബി

നൊബേൽ സമ്മാന ജേതാവും അമെരിക്കയിലെ കോൾഡ് സ്പ്രിങ് ഹാർബർ ലബോറട്ടറി(സിഎസ്എച്ച് എൽ) യുടെ മുൻ പ്രസിഡന്‍റുമായിരുന്നു പ്രൊഫ.ജയിംസ് വാട്സൺ

Reena Varghese

തിരുവനന്തപുരം: നൊബേൽ സമ്മാന ജേതാവും അമെരിക്കയിലെ കോൾഡ് സ്പ്രിങ് ഹാർബർ ലബോറട്ടറി(സിഎസ്എച്ച് എൽ) യുടെ മുൻ പ്രസിഡന്‍റുമായിരുന്ന പ്രൊഫ.ജയിംസ് വാട്സണിന്‍റെ നിര്യാണത്തിൽ രാജീവ് ഗാന്ധി സെന്‍റർ ഫൊർ ബയോടെക്നോളജിയിലെ(ബ്രിക്-ആർജിസിബി) ശാസ്ത്ര സമൂഹം അനുശോചനം രേഖപ്പെടുത്തി. ഡിഎൻഎയുടെ ഘടന കണ്ടെത്തിയതിലൂടെ ശാസ്ത്രത്തിൽ ഏറ്റവും നിർണായകമായ മുന്നേറ്റങ്ങളിൽ ഒന്നാണ് ഡോ.വാട്സൺ നടത്തിയത് എന്ന് ആർജിസിബി ഡയറക്റ്റർ(അഡീഷണൽ ചാർജ്) ഡോ.ടി.ആർ. സന്തോഷ് കുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിൽ നടന്ന ബയോടെക്നോളജി വിപ്ലവത്തിന് അടിത്തറ പാകിയത് ഈ നേട്ടമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. ആർജിസിബി സ്ഥാപക ഡയറക്റ്റർ, പരേതനായ പ്രൊഫ.എം.ആർ. ദാസിന്‍റെ കാലത്ത് ,1999 ജനുവരി 10-11 തിയതികളിൽ ഡോ.വാട്സൺ തിരുവനന്തപുരത്തെ ആർജിസിബി കേന്ദ്രം സന്ദർശിക്കുകയും അധ്യാപകരുമായും വിദ്യാർഥികളുമായും സംവദിക്കുകയും ചെയ്തിരുന്നു. ഡിഎൻഎ ഘടനയുടെ ക്ലാസിക് കണ്ടു പിടുത്തത്തിന്‍റെ പ്രത്യാഘാതങ്ങളും ഡിഎൻഎയുടെ ഭാഷയിൽ നിന്നു തുടങ്ങുന്ന ജൈവ വിവര കൈമാറ്റത്തിന്‍റെ പ്രാധാന്യവും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണവും നടത്തിയിരുന്നു എന്ന് ഡോ. സന്തോഷ് കുമാർ പറഞ്ഞു.

സ്വർണം വാങ്ങരുത്, ഇന്ധന ഉപയോഗം കുറയ്ക്കണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം; ആശങ്കയായി പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ

കെപിസിസി കസേരയ്ക്ക് വേണ്ടിയും വടം വലി; ഖാർഗെയെ വസതിയിലെത്തി കണ്ട് കൊടുക്കുന്നിൽ സുരേഷ്

"സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന തീരുമാനം പൊതു ഗതാഗതത്തെ തകർക്കും"; ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

തോറ്റപ്പോഴാണോ പ്രതിപക്ഷത്തെ ഓർമ വന്നത്; ഐക്യത്തിനുള്ള മമതയുടെ ആഹ്വാനം കോൺഗ്രസും ഇടത് സംഘടനകളും തള്ളി

"കേരളത്തിൽ ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വീതം അഞ്ച് പേർ വരട്ടേ"; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി