പൈപ്പിലൂടെ ചുക്കുവെള്ള വിതരണം: ഇനി പതിനെട്ടാം പടി മുതൽ ശബരിപീഠം വരെ 
Kerala

പൈപ്പിലൂടെ ചുക്കുവെള്ള വിതരണം: ഇനി പതിനെട്ടാം പടി മുതൽ ശബരിപീഠം വരെ

ശരംകുത്തിയിലെ ബോയിലർ പ്ലാന്‍റിൽ നിന്നും നേരിട്ടാണ് തീർഥാടന പാതയിൽ പൈപ്പിലൂടെ ചുക്കുവെള്ളം എത്തിക്കുന്നത്

Aswin AM

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് ദാഹവും ക്ഷീണവുമകറ്റാൻ ദേവസ്വം ബോർഡ് വിതരണം ചെയ്തു വരുന്ന പൈപ്പിലൂടെയുള്ള ചുക്കുവെള്ള വിതരണം ഇനി മുതൽ പതിനെട്ടാം പടി മുതൽ ശബരിപീഠം വരെ ലഭ്യമാകും. ഇതിനായി ശബരിപീഠം വരെ ദേവസ്വം ബോർഡ് പൈപ്പ് ലൈൻ സ്ഥാപിച്ചു. ശരംകുത്തിയിലെ ബോയിലർ പ്ലാന്‍റിൽ നിന്നും നേരിട്ടാണ് തീർഥാടന പാതയിൽ പൈപ്പിലൂടെ ചുക്കുവെള്ളം എത്തിക്കുന്നത്.

പാചക വാതകം ഉപയോഗപ്പെടുത്തിയായിരുന്നു ഈ പ്രദേശങ്ങളിൽ നേരത്തെ ചുക്കുവെള്ളം നൽകിയിരുന്നത്. ചുക്കുവെള്ളം പൈപ്പ് വഴി നൽകുന്നതോടെ പാചകവാതകച്ചെലവും ജീവനക്കാരുടെ അധിക സേവനവും ലാഭിക്കാനാകും. ഉരക്കുഴി മുതൽ നീലിമല വരെ 73 കേന്ദ്രങ്ങളിലാണ് ചുക്ക് വെള്ളം നൽകി വരുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്താണ് വെള്ളം തയ്യാറാക്കുന്നത്.

ശബരിമല ഓവർസിയർമാരായ ജി. ഗോപകുമാർ, രമേഷ് കൃഷ്ണൻ, സ്പെഷ്യൽ ഓഫിസർ ജി.പി. പ്രവീൺ, എഎസ്ഒ ഗോപകുമാർ ജി. നായർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൈപ്പ് ലൈൻ സ്ഥാപിച്ചത്. ചുക്കുവെള്ള വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

മോദി മഹാനായ മനുഷ്യൻ, നല്ല സുഹൃത്ത്; അടുത്തകൊല്ലം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

എയർ ട്രാഫിക് കൺ‌ട്രോൾ തകരാറിൽ; ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകുന്നു

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും