ഷിജു

 
Kerala

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം; പ്രതികൾ പിടിയിൽ

മർദനമേറ്റ യുവാവ് അഞ്ച് വാഹനങ്ങള്‍ തകര്‍ത്തതായും കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും ലഹരിയിലായിരുന്നെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് അഗളി എസ്ഐ ആര്‍. രാജേഷ്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശ്വകളായ വിഷ്ണു, റെജിൽ എന്നിവരെയാണ് അഗളി പൊലീസ് പിടികൂടിയത്. ചിറ്റൂർ സ്വദേശിയായ ഷിജു (19) വിനാണ് ഇവരിൽ നിന്ന് കഴിഞ്ഞ ദിവസം മർദനമേറ്റത്. മർദനത്തിന് പിന്നാലെ പ്രതികൾ ഒളിവിലായിരുന്നു.

തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പാല്‍ കൊണ്ടുപോകുന്ന വാഹനത്തിനു മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്‍റ ഡ്രൈവറും ക്ലീനറും ചേർന്ന് ഷിജുവിനെ മര്‍ദിച്ചത്.

ഷിജുവിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന വീഡിയോ അക്രമികൾ തന്നെ സമൂഹ മാധ്യമത്തിൽ പങ്ക് വയ്ക്കുകയായിരുന്നു. ഇതോടെയാണ് മർദന വിവരം നാട്ടുകാർ അറിയുന്നത്. പിന്നീട് നാട്ടുകാർ ഷിജുവിനെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. ചികിത്സ തേടിയശേഷം വീട്ടിലേക്കുപോയി.

ശരീരവേദനയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുമായതോടെ തിങ്കളാഴ്ച വീണ്ടും ഷിജു അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും ചികിത്സ തേടുക‍യായിരുന്നു. വിദഗ്ധചികിത്സയ്ക്കായി ഷിജുവിനെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണിലും ശരീരത്തിലും മർദനമേറ്റതിന്‍റെ പാടുകളുണ്ട്. എന്നാൽ, ഷിജു അഞ്ച് വാഹനങ്ങള്‍ തകര്‍ത്തതായും കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും ലഹരിയിലായിരുന്നെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് അഗളി എസ്ഐ ആര്‍. രാജേഷ് പറഞ്ഞു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം