മരിച്ച റസീന

 
Kerala

യുവതിക്ക് നേരെ നടന്നത് സദാചാര ഗുണ്ടായിസം: കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ

സുഹൃത്തിനെ പ്രതികൾ മർദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണർ അറിയിച്ചു.

Megha Ramesh Chandran

കണ്ണൂർ: കൂത്തുപറമ്പിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് സദാചാര ഗുണ്ടായിസമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ്. സംഭവത്തിൽ പ്രതികൾക്കു മേൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.

സുഹൃത്തിനെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളൊന്നും ആത്മഹത്യാക്കുറിപ്പിലില്ല. സുഹൃത്തിനെ പ്രതികൾ മർദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണർ അറിയിച്ചു.

എന്നാൽ, യുവതിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിന് പങ്കുണ്ടെന്ന ഉമ്മ ഫാത്തിമയുടെ ആരോപണവും അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

റസീനയുടെ സുഹൃത്താണ് മരണത്തിന് കാരണമെന്നും, പണവും സ്വർണവും കാണാനില്ലെന്നുമായിരുന്നു ഉമ്മയുടെ ആരോപണം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ സദാചാര ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ വി.സി. മുബഷീർ, കെ.എ. ഫൈസൽ, വി.കെ. റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

'ധർമേന്ദ്ര പ്രധാന് ജന്മദിനാശംസകൾ, ദയവായി രാജി വയ്ക്കൂ'; ജന്തർ മന്ദിറിൽ പ്രതിഷേധവുമായി പാറ്റകൾ

മാസപ്പടി കേസ്; അന്വേഷണം ഒന്നാം പിണറായി സർക്കാരിലേക്ക് വ‍്യാപിപ്പിക്കാനൊരുങ്ങി ഇഡി

"വീര‍്യം കുറഞ്ഞ മദ‍്യമെങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കുടിച്ച് മദ‍്യ ദുരന്തമുണ്ടാകും"; പ്രതികരണവുമായി കെ. മുരളീധരൻ

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പകര്‍ച്ചവ്യാധി പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍