ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. KBJ | Metro Vaartha
Kerala

കരയിലും വെള്ളത്തിലും ഗതാഗത വികസനം പ്രഖ്യാപിച്ച് ബജറ്റ്

കൊച്ചി മെട്രൊ റെയിൽ പദ്ധതി വികസനത്തിന് 280 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെട്രൊയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്ക് ശ്രമം തുടരും

തിരുവനന്തപുരം: പിഡബ്ല്യുഡി നിർമിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കുമായി സംസ്ഥാന ബജറ്റിൽ 3061 കോടി രൂപ വകയിരുത്തി.

തീരദേശ പാത യാഥാർഥ്യമാക്കാൻ ഓരോ 25 കിലോമീറ്റർ ദൂരത്തിനായും ഭൂമി ഏറ്റെടുക്കും. ലാൻഡ് പൂളിങ്ങിലൂടെ സ്ഥലം കണ്ടെത്താനാണ് ശ്രമം. പ്രധാനമന്ത്രി സഡക് യോജന റോഡ് നിർമാണ പദ്ധതിക്കായി 80 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.

ആറുവരി ദേശീയപാത നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ഇതോടെ ദേശീയപാതാ വികസനം യാഥാർഥ്യമാകുകയാണ്.

ഉൾനാടൻ ജലഗ‌താഗത പദ്ധതികൾക്കായി 500 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

ഇതുകൂടാതെ കൊച്ചി മെട്രൊ റെയിൽ പദ്ധതി വികസനത്തിന് 280 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെട്രൊയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്ക് ശ്രമം തുടരും.

പഴയ സർക്കാർ വാഹനങ്ങൾ മാറ്റിവാങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി നൂറ് കോടി രൂപയും വകയിരുത്തി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍