പിണറായി വിജയൻ

 

file image

Kerala

ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം

സംസ്ഥാനത്തിന്‍റെ നികുതി ഇതര വരുമാനം വർധിപ്പിക്കാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നിയമനങ്ങൾ

Namitha Mohanan

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്‍റെ നികുതി ഇതര വരുമാനം വർധിപ്പിക്കാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നിയമനങ്ങൾ.

ഭക്ഷ്യസുരക്ഷ ഓഫിസർ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിൽ 10 തസ്തികകളും മിനിസ്റ്റീരിയൽ വിഭാഗത്തിൽ സീനിയർ സൂപ്രണ്ട്-1, ജൂനിയർ സൂപ്രണ്ട്-6, ക്ലർക്ക്-5 തസ്തികളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ അനലറ്റിക്കൽ വിഭാഗത്തിൽ ഗവൺമെന്‍റ് അനലിസ്റ്റ്-1, ജൂനിയർ റിസർച്ച് ഓഫിസർ-2, റിസർച്ച് ഓഫിസർ (മൈക്രോബയോളജി)-3, ടെക്നിക്കൽ അസിസ്റ്റന്‍റ് ഗ്രേഡ് 2- 2 തസ്തികകൾ, ലാബ് അസിസ്റ്റന്‍റ്-2 എന്നീ തസ്തികകളും പുതുതായി സൃഷ്ടിക്കും.

കൂടാതെ, തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 അഞ്ച് തസ്തികൾ സൃഷ്ടിക്കും. മുൻപ് മൊബൈൽ കോടതികളായി പ്രവർത്തിച്ചുവന്നതും നിലവിൽ റെഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളായി മാറിയതുമായ കോടതികളിലാണ് തസ്തികൾ സൃഷ്ടിക്കുക.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും