Kerala

ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ്: വിദ്യാർഥിനികളുടെ ആവശ്യം പരിശോധിക്കാൻ സമിതി

സാർവത്രികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നു മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളെജിലെ 7 വിദ്യാർഥിനികളുടെ ആവശ്യം പരിശോധിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്നു പ്രിൻസിപ്പൽ.

ഏതൊരു സാഹചര്യത്തിലും മുസ്‌ലിം സ്ത്രീകള്‍ തല മറയ്ക്കണം എന്നാണു മതവിശ്വാസപ്രകാരം നിഷ്കര്‍ഷിക്കുന്നതെന്നു വിദ്യാർഥിനികൾ നൽകിയ കത്തിൽ‌ പറയുന്നു.

'നീളമുള്ള കൈകളുള്ള സ്ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയില്‍ ലഭ്യവുമാണ്. അതുകൊണ്ട് ഫുൾ സ്ലീവ് സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹൂഡ്സും ധരിക്കാൻ അനുവദിക്കണം', കത്തിൽ ആവശ്യപ്പെടുന്നു.

എന്നാൽ, സാർവത്രികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നു മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് അറിയിച്ചു. കൈമുട്ട് മുതൽ താഴേയ്ക്ക് ഇടയ്ക്കിടെ കൈ കഴുകേണ്ട സാഹചര്യം ഓപ്പറേഷൻ റൂമുകളിലുണ്ട്. ഇക്കാര്യം വിദ്യാര്‍ഥികളോട് പറഞ്ഞിട്ടുണ്ട്. അതവര്‍ക്കു മനസിലായി. ശസ്ത്രക്രിയാ വിദഗ്ധരെ വരെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ച് രേഖാമൂലം തന്നെ മറുപടി നൽകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍