ലഹരി കേസിൽ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി 
Kerala

ലഹരി ഉപയോഗിച്ചിട്ടില്ല, ലഹരി പാർട്ടിയെക്കുറിച്ച് അറിയില്ല; ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

തനിക്ക് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി

Namitha Mohanan

കൊച്ചി: ലഹരി കേസിൽ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. രാവിലെ മുതൽ വൈകിട്ട് വരെ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. ഗുണ്ടാ നേതാവ് ഓം പ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കുക ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാർട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാൻ മരട് പോലീസ് നിർദേശിച്ചിരുന്നു.

ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തതിനു പിന്നാലെ ചോദ്യം ചെയ്യലിനായി പ്രയാഗ മാർട്ടിനും പൊലീസിനു മുന്നിൽ ഹാജരായി. നടനും അഭിഭാഷകനുമായ സാബു മോനൊപ്പമാണ് പ്രായഗ ചോദ്യം ചെയ്യലിനെത്തിയത്.

തനിക്ക് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. താൻ ഹോട്ടലിലെത്തിയത് ബിനു ജോസഫിനൊപ്പമാണ്. അദ്ദേഹവുമായി പണമിടപാടുണ്ടെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. താൻ ലഹരി ഉപയോഗിച്ചിട്ടില്ല. ലഹരി പാർട്ടിയെക്കുറിച്ച് അറിയില്ലെന്നും മൊഴിയിൽ ശ്രീനാഥ് ഭാസി പറയുന്നു.

വിസ്മയിപ്പിക്കുമോ? യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച

ശബരിമല സ്വർണക്കൊള്ള; സമഗ്ര റിപ്പോർട്ട് ജൂൺ 29 നുള്ളിൽ ഹൈക്കോടതിയിൽ സമർപ്പിക്കും

ആലുവയില്‍ പ്രീ സ്‌കൂളിന്‍റെ ഗേറ്റിലൂടെ ഓടിയിറങ്ങിയ കുട്ടിയെ രക്ഷിച്ച് ലോറി ഡ്രൈവര്‍

യോഗാദിനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതിൽ സർക്കാരിന് കടുത്ത അസംതൃപ്തി

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; കെസിഎയ്ക്ക് നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ