മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്ന നിലയിൽ

 

file image

Kerala

കൂരിയാട് ദേശീയ പാത തകർന്ന സംഭവത്തിൽ കരാറെടുത്ത കെഎൻആർ കൺസ്ട്രക്ഷന് വിലക്ക്

കൂരിയാട് സർവീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്.

നീതു ചന്ദ്രൻ

മലപ്പുറം: കൂരിയാട് ദേശീയ പാത ഇടിഞ്ഞതിനെത്തുടർന്ന് കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്കുണ്ട്. ഇരു കമ്പനികൾക്കും ഇനി തുടർ കരാറുകൾ നഷ്ടപ്പെടും. പ്രോജക്റ്റ് മാനേജർ എം. അമർനാഥ് റെഡ്ഡി, ടീം ലീഡർ ഓഫ് കൺസൾട്ടന്‍റ് രാജ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഐഐടി പ്രൊഫസർ ജി.വി.റാവു, ഡോ. ജിമ്മി തോമസ്. ഡോ. അനിൽ ദീക്ഷിത് എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

കൂരിയാട് സർവീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്. രണ്ടു വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും വീണതോടെ കാർ പൂർണമായും തകർന്നു.

മോദി വീണ്ടും കേരളത്തിലേക്ക്; മാർച്ച് ആദ്യം കൊച്ചിയിലെത്തും

വിവാഹത്തലേന്ന് സഹോദരിമാരുടെ ആത്മഹത്യ: കാരണം വിവാഹത്തിനുള്ള സമ്മർദമെന്ന് പൊലീസ്

ടിപി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം; ഹൈക്കോടതിയുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തു; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഹർജി

വ്യവസ്ഥ ലംഘിച്ചു; രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ