കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2301.69 കോടി രൂപ; ജല അതോറിറ്റിയുടെ കുടിശിക മാത്രം 188.29 കോടി file
Kerala

കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2301.69 കോടി രൂപ; ജല അതോറിറ്റിയുടെ കുടിശിക മാത്രം 188.29 കോടി

പി.സി. വിഷ്ണുനാഥ്, എല്‍ദോസ് പി. കുന്നപ്പിള്ളി, ചാണ്ടി ഉമ്മന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് പിരിഞ്ഞ് കിട്ടാനുള്ളത് 2301.69 കോടി രൂപയാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി . ഇതില്‍ 576.57 കോടതികളില്‍ കേസുമായി ബന്ധപ്പെട്ട് പിരിഞ്ഞ് കിട്ടാതെ കിടക്കുന്ന കുടിശികയാണ്.സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 172.75 കോടിയും സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ 338.70 കോടിയും നല്‍കാനുണ്ട്. ജല അതോറിറ്റിയുടെ കുടിശിക 188.29 കോടിയാണ്.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ 67.39 കോടിയും നല്‍കണം. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 1009.74 കോടിയും വീടുകളില്‍ നിന്ന് 370.86 കോടിയും പിരിച്ചെടുക്കാനുണ്ട്. പി.സി. വിഷ്ണുനാഥ്, എല്‍ദോസ് പി. കുന്നപ്പിള്ളി, ചാണ്ടി ഉമ്മന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു