പട്ടയത്തിലെ തെറ്റുതിരുത്താൻ 7.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; വില്ലേജ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ 
Kerala

പട്ടയത്തിലെ തെറ്റുതിരുത്താൻ 7.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; വില്ലേജ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവാലി സ്വദേശിയാണ് പട്ടയത്തിലെ തെറ്റുതിരുത്താൻ എത്തിയത്

Namitha Mohanan

വണ്ടൂർ: പട്ടയത്തിലെ തെറ്റുതിരുത്തുന്നതിന് ഏഴര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പന്തപ്പാടൻ നിഹ്മത്തുള്ള (50) ആണ് അറസ്റ്റിലായത്. ആദ്യ ഗഡുവായി ആവശ്യപ്പെട്ട 50,000 രൂപ കൈമാറുന്നതിനിടെയിലാണ് അറസ്റ്റിലായത്.

തിരുവാലി സ്വദേശിയാണ് പട്ടയത്തിലെ തെറ്റുതിരുത്താൻ എത്തിയത്. കൈക്കൂലിയായി ഏഴര ലക്ഷം രൂപയാണ് വില്ലേജ് അസിസ്റ്റന്‍റായ നിയാമത്തുള്ള ആവശ്യപ്പെട്ടത്. ആദ്യ​ഗഡുവായി 2 ലക്ഷം രൂപ കൈമാറാനായിരുന്നു നിർദേശം. ഉടനെ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസിന്‍റെ നിർദേശപ്രകാരം 50,000 രൂപയുമായി തിരുവാലി സ്വദേശി വില്ലേജ് ഉദ്യോഗസ്ഥനെ കാണാനെത്തിയപ്പോൾ വിജിലൻസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി