ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ സന്ദേശങ്ങൾ അയച്ചെന്ന് രണ്ട് വനിതാ എസ്ഐമാരാണ് ആരോപിക്കുന്നത്.

 
Kerala

കേരള പൊലീസിലെ മാങ്കൂട്ടം മോഡൽ; എസ്‌പിക്കെതിരേ വനിതാ എസ്ഐമാരുടെ പരാതി

ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ സന്ദേശങ്ങൾ അയച്ചെന്ന് രണ്ട് വനിതാ എസ്ഐമാരാണ് ആരോപിക്കുന്നത്

Thiruvananthapuram Bureau

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്കു പിന്നാലെ കേരള പൊലീസിലും അശ്ലീല സന്ദേശ വിവാദം. ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ സന്ദേശങ്ങൾ അയച്ചെന്ന് രണ്ട് വനിതാ എസ്ഐമാരാണ് ആരോപിക്കുന്നത്. ഡിഐജി അജിത ബീഗത്തിന് ഇരുവരും തെളിവ് സഹിതം പരാതിയും നൽകിയിട്ടുണ്ട്.

ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് നിയമപ്രകാരമാണ് പരാതി. ഇതു പരിഗണിച്ച ഡിഐജി സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ ശുപാർശ പ്രകാരം അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.

ഐപിഎസ് ഉദ്യോഗസ്ഥയായ മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല. പരാതി നൽകിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥകളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണം ശരിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥനെതിരേ വകുപ്പ് തല നടപടിയുണ്ടാകും.

എസ്ഐ ടെസ്റ്റെഴുതി പൊലീസ് സേനയിൽ പ്രവേശിച്ചവരാണ് പരാതിക്കാർ ഇരുവരും. ഐപിഎസ് ഉദ്യോഗസ്ഥൻ മുൻപ് ജില്ലാ പൊലീസ് മേധാവിയായിരുന്നു. ഇപ്പോൾ തലസ്ഥാനത്ത് സേനയിൽ സുപ്രധാന ചുമതല വഹിക്കുന്നു.

''എപ്പോഴും ഡിക്ഷനറി നോക്കി സംസാരിക്കാൻ പറ്റുമോ?'' ട്രോളൻമാർ പണി തുടരട്ടെയെന്ന് തിരുവഞ്ചൂർ

മന്ത്രിമാർക്ക് ജില്ലാ ചുമതലകൾ വീതിച്ചു നൽകി

ലോകകപ്പ് സംപ്രേഷണം സീ നെറ്റ്‌വർക്കിൽ തന്നെയെന്ന് സൂചന

''റെജി ചെറിയാന് സമ്പത്തിന്‍റെ അഹങ്കാരം, വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് വലിയ സ്നേഹമൊന്നും കാണില്ല'', ജി. സുധാകരൻ

ഗുരുവായൂരിലെ വഴിപാട് കൗണ്ടറുകളിൽ ഗൂഗിൾ പേ; തിരക്ക് ഒഴിവാക്കാൻ വെർച്വർ ക്യൂ