manu thomas | p jayarajan 
Kerala

'ഒഞ്ചിയവും എടയന്നൂരും നടന്നത് വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നു, കൂടുതൽ പറയിപ്പിക്കരുത്'; മനു തോമസ്

കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാൻ അധികം സമയം വേണ്ട എന്ന ഭീഷണിയിൽ നിന്നും.അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് പറയണ്ട ബാധ്യത CPIMൻ്റെ നേതൃത്വത്തിനാണ്

Namitha Mohanan

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജനെതിരേ വീണ്ടും പാർട്ടി മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. ജയരാജനെ സംവാദത്തിന് വിളിച്ചപ്പോൾ കൊലവിളിയുമായി ക്വട്ടേഷൻ സംഘം എത്തിയെന്ന് മനു ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

ശ്രി. പി.ജയരാജനെ അദ്ദേഹത്തിൻ്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ FB പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി- ഭീഷണിയുമായി വന്നത് ക്വട്ടേഷൻ സ്വർണ്ണം പൊട്ടിക്കൽ മാഫിയ സംഘത്തിൻ്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല.

കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാൻ അധികം സമയം വേണ്ട എന്ന ഭീഷണിയിൽ നിന്നും... അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന്- പറയണ്ട ബാധ്യത CPIMൻ്റെ നേതൃത്വത്തിനാണ് അതവർ പറയട്ടെ. കൊലവിളി നടത്തിയ സംഘതലവൻമാരോട് നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ.. അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട് '

കൂടുതൽ പറയിപ്പിക്കരുത് .. ഒഞ്ചിയവും - എടയന്നൂരും ഉൾപ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ല വൈകൃതമായിരുന്നു.

ജനിച്ചാൽ ഒരിക്കൽ മരിക്കണം അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയിൽ നിന്ന് ആയാലും ആരാന്‍റെ കണ്ണീരും സ്വപ്നവും തകർത്ത് കിട്ടുന്ന സന്തോഷത്ത്തിലൊ ക്വട്ടേഷൻ മാഫിയ സ്വർണ്ണപ്പണത്തിൻ്റെ തിളക്കത്തിലൊ..ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല ..

കൊല്ലാനാവും.. പക്ഷെ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല

അതുകൊണ്ട് തെല്ലും ഭയവുമില്ല.. വ്യാജ സൈന്യങ്ങളെ....

വിജയ് സർക്കാരിന് താത്ക്കാലിക ആശ്വാസം; കരൂരിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ‌ ജോലി നൽകാനുള്ള തീരുമാനത്തിന് സ്റ്റേയില്ല

ബിജെപി എംഎൽഎ ഗോപകുമാറിന് വധഭീഷണി

കുംഭമേള താരത്തിന് ഇനി പൊലീസ് സംരക്ഷണം നൽകണ്ടെന്ന് ഹൈക്കോടതി; ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ

തിലക് വർമയെ ഇന്ത‍്യൻ ടീമിൽ നിന്ന് പുറത്താക്കണം; പകരം സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത‍്യൻ താരം

സ്പെയിനിൽ കാട്ടുതീ; 12 മരണം