മൂന്നാർ ഭൂമി കൈയേറ്റം: ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും file
Kerala

മൂന്നാർ ഭൂമി കൈയേറ്റം: ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കേസ് അന്വേഷിക്കാൻ സിബിഐ വേണ്ടങ്കിൽ അതിനുള്ള കാരണവും സർക്കാർ ഇന്ന് അറിയിക്കണം

കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. മൂന്നാർ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സന്നദ്ധ സംഘടന അടക്കമുള്ളവർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വ്യാജപട്ടയം നൽകിയ സംഭവം അന്വേഷിക്കാൻ സിബിഐ വേണ്ടങ്കിൽ അതിനുള്ള കാരണവും സർക്കാർ അറിയിക്കണമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. വിഷയത്തിൽ അഡ്വക്കറ്റ് ജനറലിനോട് ഇന്ന് നിലപാടറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

മൂന്നാർ മേഖലയിൽ സർക്കാർ ഭൂമിയ്ക്ക് വ്യാജ പട്ടയം നൽകിയ സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർ അടക്കമുള്ള പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വ്യാജപട്ടയം നൽകിയതുമായി ബന്ധപ്പെട്ട് 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുകയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ പങ്കാളിത്വം വ്യക്തമാക്കുന്ന രാജൻ മധേക്കര്‍ റിപ്പോർട്ട് കോടതിക്ക് സർക്കാർ കൈമാറിയിട്ടുണ്ട് .കേസിൽ സിബിഐയെ നേരത്തെ കോടതി കക്ഷി ചേർത്തിരുന്നു.

കുന്നംകുളം കസ്റ്റഡി മർദനം; പൊലീസ് ഉദ‍്യോഗസ്ഥന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കോൺഗ്രസ്

വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിക്ക് നഷ്ടമായത് 2.88 കോടി

ഷാർജയിലെ വിപഞ്ചികയുടെ മരണം; ഭർത്താവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

450 കോടി രൂപയ്ക്ക് പഞ്ചസാര മില്ല് വാങ്ങി; വി.കെ. ശശികലക്കെതിരേ സിബിഐ കേസെടുത്തു

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനത്തിൽ ഡിജിപി നിയമോപദേശം തേടി