നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പർക്കപ്പട്ടികയിൽ 173 പേർ

 

representative image

Kerala

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പർക്കപ്പട്ടികയിൽ 173 പേർ

മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ 38 വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്

Namitha Mohanan

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും രോഗവ്യാപനം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ 100 പേർ പ്രൈമറി കോൺടാക്‌റ്റിലുള്ളവരാണ്. അതിൽ കുടുംബാംഗങ്ങളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

ഇതിൽ തന്നെ 52 പേർ ഹൈ റിസ്ക് കോണ്ടാക്‌ടിൽ ഉൾപ്പെടുന്നവരാണ്. ബാക്കി 73 പേർ സെക്കൻഡറി കോണ്ടാക്‌റ്റാണ്.

മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ 38 വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധ ചികിത്സസയ്ക്കായി പെരിന്തൽമണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.

ആദ്യ ഡോസ് ആന്‍റിബോഡി നൽകിയതിനു ശേഷമാണ് രോ​ഗിയെ കോഴിക്കോട്ടേക്ക് മാറ്റിയത്. രണ്ടാം ഡോസ് ആന്‍റിബോഡി നിലവിൽ രോ​ഗിക്ക് നൽകുന്നുണ്ട്.

"ആചാരം സംരക്ഷിക്കപ്പെടണം"; ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി ദേവസ്വം ബോർഡ്

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്; പാലക്കാട് രമേശ് പിഷാരടി മത്സരിക്കും

വിവാഹമോചന ഹർജി: പ്രവർത്തകർ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കണം, പ്രതിരോധ ശ്രമങ്ങൾ വേണ്ടെന്ന് ടിവികെ

ഖമനേയിയുടെ മരണം; പാക്കിസ്ഥാനിൽ സംഘർഷം

ഖമനേയിയുടെ വധത്തിൽ പ്രതിഷേധം; കശ്മീരിൽ ഇന്‍റർനെറ്റ് വേഗത കുറച്ചു