മന്ത്രിസഭയുടെ അംഗീകാരമായില്ല; സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും 
Kerala

മന്ത്രിസഭയുടെ അംഗീകാരമായില്ല; സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും

മദ്യനയത്തിൽ വ്യക്തയില്ലെന്നുതുമായിരുന്നു മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്.

Ardra Gopakumar

തിരുവനന്തപുരം: മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരമില്ലാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം വൈകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന് ഏതാനും ഘടകകക്ഷി മന്ത്രിമാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൂടുതൽ വിശദമായ ചർച്ചയ്ക്കായി മദ്യനയം മാറ്റിവച്ചു.

തലസ്ഥാനത്തില്ലാത്ത എക്സൈസ് മന്ത്രി ഓൺലൈൻ വഴിയാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നു മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു.

കള്ളു ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുക, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഡ്രൈ ഡേകളിലും മദ്യം വിൽക്കാൻ അനുമതി നൽകുക തുടങ്ങിയവയാണ് പുതിയ നയത്തിൽ നിർദേശിച്ചിരിക്കുന്ന പ്രധാന മാറ്റങ്ങൾ.

ബാർ കോഴ ആരോപണത്തെ തുടർന്ന് പുതിയ മദ്യനയം നേരത്തെയും മാറ്റി വച്ചിരുന്നു.

ഹോംഗ്രൗണ്ടിൽ ഗുജറാത്ത് ടൈറ്റൻസിനെ പൂട്ടി സൺറൈസേഴ്സ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്