കോഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം

 
Kerala

കോഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്

Megha Ramesh Chandran

കോഴിക്കോട്: കേഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം നടത്താൻ നിർദേശം. രണ്ട് ദിവസത്തിനുളളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്റ്റർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം. തുണിക്കടയിലെ ഗോഡൌൺ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ബസ് സ്റ്റാന്‍ഡിൽ തീപിടിത്തമുണ്ടായത്. സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് തീപടർന്നത്.

തുടർന്ന് നിമിഷങ്ങൾക്കകം തീ മൂന്നാം നിലയിലേക്കും സമീപത്തെ മറ്റു കടകളിലേക്കും ഗോഡൗണുകളിലേക്കും വ്യാപിക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ