പന്തീരങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി 
Kerala

പന്തീരങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി

രാഹുലിനും കുടുംബത്തിനുമെതിരേ ഗുരുതര പീഡനങ്ങളായിരുന്നു യുവതി ആരോപിച്ചിരുന്നത്

Namitha Mohanan

കൊച്ചി: വലിയ വിവാദങ്ങൾ സൃഷ്ടിച്ച പന്തീരങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി റദ്ദാക്കി. കേസിലെ ഒന്നാം പ്രതിയായിരുന്ന ഭർത്താവ് രാഹുലും പരാതിക്കാരിയയാ ഭാര്യയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്‍റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോടതി നടപടി.

രാഹുലിനും കുടുംബത്തിനുമെതിരേ ഗുരുതര പീഡനങ്ങളായിരുന്നു യുവതി ആരോപിച്ചിരുന്നത്. ഭർത്താവും വീട്ടുകാരും ക്രൂരമാർദിച്ചെന്നും അതിനുള്ള തെളിവുകളും യുവതി കൈമാറിയിരുന്നു. തുടർന്ന് രാഹുലിനെതേ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു.

എന്നാൽ വിഷയം വിവാദമായതോടെ ജോലി ചെയ്തിരുന്ന ജർമനിയിലേക്ക് രാഹുൽ കടന്നു. പിന്നാലെ തന്നെ ഭർത്താവ് ഒന്നും ചെയ്തിട്ടില്ലെന്നും വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞതാണെന്നും വെളിപ്പെടുത്തി പരാതിക്കാരി തന്നെ രംഗത്തെത്തുകയായിരുന്നു. താൻ സ്വയം പരാതി പിൻവലിച്ചതാണെന്നും ആരുടേയും സമ്മർദം ഉണ്ടായിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലും കോടതിയെ സമീപിക്കുകയായിരുന്നു.

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി