കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങൾക്ക് രാഹുൽ‌ഗാന്ധി തറക്കല്ലിട്ടു

 
Kerala

മുണ്ടക്കൈ-ചൂരൽമല ദുരന്തം; കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ‌ ഗാന്ധി തറക്കല്ലിട്ടു

ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് 5 ലക്ഷം രൂപ വീതവും കൈമാറി

Jisha P.O.

വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർ‌മിക്കുന്ന ഭവന നിർമാണ പദ്ധതിയുടെ തറക്കല്ലിടൽ രാഹുൽ ഗാന്ധി നടത്തി. ദുരന്തത്തിൽ നാശനഷ്ടം നേരിട്ട ബിൽഡിങ് ഉടമകൾക്ക് 5 ലക്ഷം രൂപ വീതവും കൈമാറി. അതിജീവനത്തിന്‍റെ പാതയിൽ ഒപ്പം തന്നെയുണ്ടാകുമെന്ന് രാഹുൽഗാന്ധി പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായി. ഇപ്പോൾ തനിക്ക് പ്രതീക്ഷയുണ്ട്. നിർമാണം പൂർത്തിയാക്കി എത്രയും വേഗം വീടുകൾ നൽകാൻ കഴിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ദുരന്തഭൂമിയിലെ കാഴ്ചകൾ കണ്ണിൽ നിന്ന് മായില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തത്തിനിടയ്ക്ക് സമാധാനം ലഭിച്ചത് എല്ലാവരും ഒന്നിച്ച് നിൽക്കുന്നത് കണ്ടപ്പോഴാണ്. അന്ന് മുതൽ ഇന്ന് വരെ വയനാട്ടുകാരുടെ കുടുംബാംഗമാണ് താനെന്നും പ്രിയങ്ക പറഞ്ഞു.

കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മേപ്പാടി കുന്നംപറ്റയിലാണ് കോൺഗ്രസ് ഭവന നിർമാണ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത്.

വനിതാ സംവരണ ബിൽ; പ്രത്യേക പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നു

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു