Kerala

'എസ്ഐആർടിയുടെ വക്കീൽ നോട്ടീസിന് മറുപടി നൽകും'

'കരാറിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നു പഠിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടണം. ജനങ്ങളുടെ പ്രതിക്ഷേധം ഭയന്നാണ് റോഡ് ക്യാമറ വഴി പിഴ ഈടാക്കുന്ന നടപടി നീട്ടിവെയ്ക്കുന്നത്.'

തൃശൂർ: റോഡ് ക്യാമറ വിവാദത്തിൽ എസ്ഐആർടിയുടെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് എസ്ഐആർടി നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ, താൻ എന്താണ് അപകീർത്തികരമായി പറഞ്ഞതെന്ന് നോട്ടീസിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് റോഡ് ക്യാമറ വഴി പിഴ ഈടാക്കുന്ന നടപടി നീട്ടിവെയ്ക്കുന്നത്. തോന്നിയത് ചെയ്യും, ആരാണ് ചോദിക്കാൻ എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. കരാറിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നു പഠിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമാസമായിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതിന്‍റെ പിന്നിലുള്ള കാരണം വളരെ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരായ റിപ്പോർട്ട് നൽകാൻ ഒരു ഗവൺമെന്‍റ് സെക്രട്ടറിക്കും സാധിക്കില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കർണാടകയിൽ 40% കമ്മീഷൻ ആണെങ്കിൽ കേരളത്തിൽ 80 % ശതമാനമാണ്. 100 കോടിയിൽ താഴെ വരുന്ന പദ്ധതിക്ക് 232 കോടി രൂപയാണ് ചെലവാക്കിയത്. ഈ പ്രസ്താവന പ്രസാഡിയോ കമ്പനിയുടെ ഫണ്ടിലേക്ക് പാവപ്പെട്ടവരുടെ കൈയിൽ നിന്നു പിരിച്ച പിഴ എത്താൻ വേണ്ടിട്ടുള്ള ഏർപ്പാടാണ്. ഇതാണ് സർക്കാരിനു നഷ്ടമില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത്.

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു