റാപ്പർ വേടൻ

 
Kerala

വേടൻ ഒളിവിൽ‌; വ്യാപക തെരച്ചിൽ, അറസ്റ്റിന് നീക്കം

നിലവിൽ വേടന്‍റെ അറസ്റ്റിന് പൊലീസിന് നിയമപ്രശ്നങ്ങളില്ല

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടന്‍ ഒളിവിൽ പോയതായി വിവരം. വേടന്‍റെ തൃശൂരിലെയും കൊച്ചിയിലേയും വീടുകളിൽ പൊലീസ് തെരച്ചിൽ നടത്തി. തൃശൂരിലെ വീട്ടിൽ നിന്നും പൊലീസ് വേടന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വേടനുവേണ്ടി വ്യാപക തെരച്ചിൽ നടക്കുകയാണ്. നിലവിൽ വേടന്‍റെ അറസ്റ്റിന് പൊലീസിന് നിയമപ്രശ്നങ്ങളില്ല. പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

വേടൻ ഹൈക്കോടതിയിൽ സമർപ്പിട്ട മുൻകൂർ‌ ജാമ്യ ഹർജിയിൽ ഓഗസ്റ്റ് 18 നാവും കോടതി വിധി പറയുക. ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഹർജിയിൽ വേടൻ പറയുന്നു.

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് ഉണ്ടായെന്ന് പൊലീസ്

ബലാത്സംഗക്കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ