വേടൻ

 

file image

Kerala

വേടനെതിരായ ബലാത്സംഗ കേസിൽ കോടതി തീരുമാനത്തിന് ശേഷം തുടർ നടപടിയെന്ന് പൊലീസ്

അടുത്താഴ്ചയായിരിക്കും വേടന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ കോടതി പരിഗണിക്കുന്നത്

കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ ജാമ‍്യാപേക്ഷ കോടതി പരിഗണിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാടിൽ പൊലീസ്. വേടൻ ഒളിവിലാണെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നുമാണ് പൊലീസ് പറയുന്നത്.

വേടന്‍റെ മുൻകൂർ ജാമ‍്യാപേക്ഷയിൽ കോടതിയുടെ തീരുമാനത്തിന് ശേഷം മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്നാണ് പൊലീസിന്‍റെ തീരുമാനം. അടുത്താഴ്ചയായിരിക്കും മുൻകൂർ ജാമ‍്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

അതേസമയം തങ്ങളുടെ ബന്ധത്തെ പറ്റി വേടന്‍റെ സുഹൃത്തുക്കൾക്ക് അറിയാമെന്ന് പരാതിക്കാരി മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് വേടന്‍റെ സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി വേടൻ വിദേശത്തേക്ക് കടക്കാൻ സാധ‍്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സിപിഎം ഓഫീസിലേക്ക് ബിജെപി പ്രതിഷേധം; സംഘർഷത്തിൽ കലാശിച്ചു

"ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവല്ല''; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിവച്ച് സുപ്രീം കോടതി

മിന്നൽ പരിശോധന; 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു

‌സുരേഷ് ഗോപിയുടെ ഓഫിസ് അക്രമിച്ചത് അപലപനീയം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയ്ക്ക് തീരുവ ചുമത്തിയത് മോസ്‌കോയ്ക്ക് തിരിച്ചടി: ട്രംപ്