.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

തീം പാർക്കിലേക്ക് വിനോദയാത്ര പോയ നിരവധി കുട്ടികൾക്ക് പനി; എലിപ്പനിയെന്ന് സംശയം

പനങ്ങാട് സ്കൂളിലെയും എറണാകുളം ഗേൾസ് ഹൈസ്കൂളിലെയും കുട്ടികൾ 17നു തൃശൂരിലെ തീം പാർക്കിൽ വിനോദയാത്ര പോയിരുന്നു

MV Desk

കൊച്ചി: എറണാകുളം സൗത്ത് ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിലെയും എറണാകുളം പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെയും കുട്ടികൾക്ക് കൂട്ടത്തോടെ പനി. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ പനങ്ങാട് സ്കൂളിലെ 8 കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ ലാബിലെ പരിശോധന ഫലം വന്നാലെ എലിപ്പനി ഉറപ്പിക്കാനാകൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പനങ്ങാട് സ്കൂളിലെയും എറണാകുളം ഗേൾസ് ഹൈസ്കൂളിലെയും കുട്ടികൾ 17നു തൃശൂരിലെ തീം പാർക്കിൽ വിനോദയാത്ര പോയിരുന്നു. തിരിച്ചു വന്നതിന് പിന്നാലെയാണ് കുട്ടികൾക്ക് പനി തുടങ്ങിയത്. പനങ്ങാട് സ്കൂളിലെ കുട്ടികൾ സമീപത്തെ ക്ലിനിക്കിലാണ് ആദ്യം പരിശോധനയ്ക്കെത്തിയത്. അവിടുത്തെ ഡോക്ടറുടെ നിർദേശപ്രകാരം അടുത്തുള്ള ലാബിൽ പരിശോധിച്ച 25 കുട്ടികളിൽ 8 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.

ഒരു കുട്ടിയുടെ മുത്തച്ഛനും എലിപ്പനി സ്ഥിരീകരിച്ചു. ലാബിലെ പരിശോധനയിൽ നെഗറ്റീവ് റിപ്പോ‍ർട്ട് കിട്ടിയവർക്കും എലിപ്പനി ലക്ഷണങ്ങളുണ്ട്. കുട്ടികൾക്ക് വ്യാപകമായി പനി ബാധിച്ചതോടെ സ്വകാര്യ ക്ലിനിക്കലെ ഡോക്ടർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. പിന്നാലെ ആരോഗ്യ വകുപ്പ് സ്കൂളുകളിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.

ആശങ്കപ്പെടേണ്ടതിലെന്നും സർക്കാർ ലാബിലെ പരിശോധന ഫലം കിട്ടിയാലേ എലിപ്പനി സ്ഥിരീകരിക്കാനാകൂ എന്നുമുള്ള നിലപാടിലാണ് ആരോഗ്യ വകുപ്പ്. കാര്യമായ രോഗലക്ഷണങ്ങളുള്ള കുട്ടികളെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിവരം അറിയച്ചതിനെ തുടർന്ന് തൃശൂർ ഡിഎംഒയുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് തീം പാർക്കിൽ പരിശോധന നടത്തിയെന്ന് എറണാകുളം ഡിഎംഒ അറിയിച്ചു.

സമാധാനം വേണം: ട്രംപിനോട് മോദി

''പോസ്റ്ററുകൾ പുഴയിലൊഴുക്കി, വോട്ട് ചെയ്യരുതെന്ന് വീട് കയറി പറഞ്ഞു'', സ്വന്തം പാർട്ടിക്കാർ തോൽപ്പിച്ചെന്ന് മുൻ മന്ത്രി

ജഗ് വസന്തും പൈന്‍ ഗ്യാസും ഇന്ത്യയിലേക്ക്

റിപ്പോർട്ടർ ചാനലിന്‍റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രം പിൻവലിച്ചു

SSLC മൂല്യനിർണയം മാറ്റിവച്ചു