Kerala

അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ലെന്ന് ഹൈക്കോടതി: എവിടേക്ക് മാറ്റണമെന്നത് സർക്കാരിന് തീരുമാനിക്കാം

സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും പറഞ്ഞു

MV Desk

കൊച്ചി: ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എം എൽഎ നൽകിയ റിവ്യു ഹർജി തള്ളി ഹൈക്കോടതി. അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ലെന്ന് നിലപാടാണ് കോടതി സ്വീകരിച്ചത്. എവിടേക്ക് മാറ്റണമെന്നത് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. ഒരാഴ്ച്ചക്കുള്ളിൽ സർക്കാരിന്‍റെ തീരുമാനം കോടതിയെ അറിയിക്കണമെന്നും സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പുൽമേടുകൾ കളഞ്ഞു യൂക്കാലിമരങ്ങൾ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി പരിഹസിച്ചു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോൾ ടൈഗർ റിസർവിന്‍റെ പുറത്തുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോയെന്ന് കോടതി ചോദിച്ചു. ഈ മാസം 19 ന് കേസ് വീണ്ടും പരിഗണിക്കും.

വൈഭവ് സൂര്യവംശിയെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ

"പിഎം ഗ്രാമീണ വീട് പദ്ധതി'ക്ക് 10,000 കോടി, കേരളവും ലിസ്റ്റിൽ

അതിവേഗ റെയ്ൽ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് ഇ. ശ്രീധരൻ റിപ്പോർട്ട് കൈമാറി

കേരളത്തിൽ കനത്ത മഴ തുടരും

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു