സുരേഷ് ഗോപി

 

File photo

Kerala

ശബരിമല സ്വർണക്കൊടിമര പുനഃപ്രതിഷ്ഠ; സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരത്ത് വച്ച് ഞായറാഴ്ചയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്

Namitha Mohanan

തിരുവനന്തപുരം: ശബരിമല സ്വർണക്കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തി.

സ്വർ‌ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനായാണ് തിരുവനന്തപുരത്ത് വച്ച് ഞായറാഴ്ച അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. നൽകിയ സ്വർണത്തിന്‍റെ അളവ് സംബന്ധിച്ച് സുരേഷ് ഗോപി വിശദീകരണം നൽകിയതായാണ് വിവരം.

ദേവസ്വം രേഖകൾ പ്രകാരം 27 പേരിൽ നിന്നായി 412 ഗ്രാം സ്വർണമാണ് ലഭിച്ചിട്ടുള്ളത്. ഈ കണക്കിൽ കൂടുതൽ സ്വർണം ലഭിച്ചിട്ടുണ്ടോ, കൊടിമര പുനപ്രതിഷ്ഠയിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നിവ കണ്ടെത്താനായാണ് വിജിലൻസ് അന്വേഷണം. മോഹൻലാൽ, ഷാജി കൈലാസ്, രഞ്ജി പണിക്കർ, ദിലീപ് തുടങ്ങിയ പ്രമുഖരുടെ സ്വർണ സമർപ്പണം ഏകോപിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. അതിനാൽ സുരേഷ് ഗോപിയുടെ മൊഴി നിർണായകമാണ്.

ശബരിമല വിഷയത്തിൽ സഭയിൽ പ്രതിപക്ഷ ബഹളം; നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിപക്ഷം

തേജസ് യുദ്ധ വിമാനം വീണ്ടും അപകടത്തിൽപെട്ടു; പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു

സ്കൂളിലെ തീപിടുത്തത്തിൽ ദുരൂഹത; തീയിട്ടതാണോയെന്ന് സംശയം

തിരുവനന്തപുരത്തെ സ്കൂളിൽ തീപിടുത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു

തകർന്നടിഞ്ഞ് ഇന്ത്യ; സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്ക് വൻ വിജയം