ജോയിയെ കണ്ടെത്താൻ റോബോർട്ടുകളെ എത്തിച്ച് പരിശോധന നടത്തുന്നു 
Kerala

9 മണിക്കൂർ പിന്നിട്ടിട്ടും ജോയിയെ കണ്ടെത്താനായില്ല; റോബോട്ടുകളെ എത്തിച്ച് പരിശോധന നടത്തുന്നു

ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്

Namitha Mohanan

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിക്കായുള്ള തെരച്ചിൽ തുടരുകയാണ്. നിലവിൽ റോബോട്ടുകളെയും തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്‍റെ ജൻ റോബോട്ടിക്സിൽ നിന്നുള്ള 2 റോബോട്ടുകളെയാണ് ഇറക്കി പരിശോധിപ്പിക്കുന്നത്.

ക്യാമറ ഘടിപ്പിച്ച് റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുകയും പരിശോധിപ്പിക്കുകയുമാണ്. ഒരു റോബോട്ടിനെ ജോയിയെ കാണാതായ സ്ഥലത്തുനിന്ന് അകത്തേക്ക് ഇറക്കും. മറ്റൊരു റോബോട്ടിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ പാളത്തിനു സമീപത്തെ മാൻഹോളിലേക്കും ഇറക്കും.

ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങി നിറങ്ങിരിക്കുന്നതിനാൽ 9 മണിക്കൂർ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തകർക്ക് ജോയിയെ കണ്ടെത്താനായില്ല.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത