ഷോൺ ജോർജ്
തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം എക്സാലോജിക് സൊല‍്യൂഷൻസ് എന്ന സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്.
ഇഡിക്ക് അയച്ച കത്തിലാണ് ഷോൺ ജോർജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നാണ് ഷോൺ ജോർജിന്‍റെ ആവശ‍്യം. വീണ തയ്ക്കണ്ടി, സുനീഷ് എം എന്നിവരാണ് ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതെന്നാണ് ഷോൺ ജോർജ് പറയുന്നത്.