അനീഷ് മോഹന്‍

 
Kerala

സിക്കിം തുരങ്ക അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ആംബുലൻസിൽ സ്വദേശമായ പാമ്പാടിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് സംസ്കാര ചടങ്ങുകൾ നടക്കും.

Sarath Nath MS

കൊച്ചി: സിക്കിമിൽ തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കേരളത്തിൽ എത്തിച്ചു. ശനിയാഴ്ച രാവിലെ 7.30നാണ് കൊൽക്കത്തയിൽ നിന്നുള്ള വിമാനത്തിൽ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.

കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹൻ (43) ആണ് മരിച്ചത്. ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ആംബുലൻസിൽ സ്വദേശമായ പാമ്പാടിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് സംസ്കാര ചടങ്ങുകൾ നടക്കും.

നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷനിൽ സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു അനീഷ്. ജൂലൈ 20ന് ഉണ്ടായ ദുരന്തത്തിൽ അനീഷ് അടക്കം 25 പേരാണ് മരിച്ചത്. അപകടം നടന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് അനീഷിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. മുൻപ് ഹരിയാനയിൽ ജോലി ചെയ്തിരുന്ന അനീഷിന് ആറു മാസം മുൻപാണ് സിക്കിമിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.

സിജെപി-കേന്ദ്ര സർക്കാർ മൂന്നാംവട്ട ചർച്ച ഉച്ചയ്ക്ക്; എല്ലാ കണ്ണുകളും ധർമേന്ദ്ര പ്രധാനിലേക്ക്

സിജെപി സമരം; ഡൽഹിയിൽ മദ്യശാലകൾ രാത്രി എട്ടിന് അടയ്ക്കും

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ച് നടി ആശ അരവിന്ദ്

റീലുകളിടൂ... ഇൻസ്റ്റഗ്രാമിൻ ആക്‌റ്റീവാകൂ! ജെൻ സി പ്രക്ഷോഭത്തിനിടെ മന്ത്രിമാരോട് പ്രധാനമന്ത്രി