Kerala

വൈദേകം റിസോർട്ട് കേസ്: ഇഡിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചിയിലെ മാധ്യമപ്രവർത്തകനായ എംആർ അജയനാണ് ഹർജിക്കാരൻ

കൊച്ചി:‌ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജിയിൽ ഇഡിക്ക് നോട്ടീസയച്ച് കേരള ഹൈക്കോടതി. അന്വേഷണ പുരോഗതിയിൽ റിപ്പോർട്ടു തോടിക്കൊണ്ടാണ് നോട്ടീസ്. അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലം നൽകാമെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസ് ഈ മാസം 22 ന് പരിഗണിക്കാനായി മാറ്റി.

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇടുതുമുന്നണി കൺവീനർ ഇപി ജയരാജനെയും കുടുംബത്തിനും തലവേദന സൃഷ്ടിച്ചിരുന്നു . ഇപിയുടെ ഭാര്യക്കും മകനും റിസോർട്ടിൽ നിക്ഷേപമുണ്ട്. വൈദേകം റിസോർട്ടിലെ നിക്ഷേപത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ള കണ്ണൂർ സ്വദേശിയായ മുഹമ്മദ് അഷ്‌റഫിന് റിസോർട്ടിൽ നിക്ഷേപമുണ്ടെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.കൊച്ചിയിലെ മാധ്യമപ്രവർത്തകനായ എംആർ അജയനാണ് ഹർജിക്കാരൻ.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ