Kerala

‌വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച 6 പേരെയും തിരിച്ചറിഞ്ഞു

പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്തെന്നും തന്‍റെ അറിവോടെയല്ല ഇത് ചെയ്തതെന്നും വി. കെ. ശ്രീകണ്ഠൻ എംപി പ്രതികരിച്ചു

MV Desk

പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എം പിക്ക് അഭിവാദ്യമർപ്പിച്ചു പോസ്റ്റർ പതിപ്പിച്ച ആറുപേരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് അംഗം സെന്തിൽ കുമാർ അടക്കം 6 കോൺഗ്രസ് പ്രവർത്തകരാണ് പോസ്റ്റർ ഒട്ടിച്ചത്.

അതേസമയം, പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്തെന്നും തന്‍റെ അറിവോടെയല്ല ഇത് ചെയ്തതെന്നും വി. കെ. ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. നടപടിയെടുക്കാൻ മാത്രമുള്ള തെറ്റ് പ്രവർത്തകർ ചെയ്തതായി കരുതുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണത്തിൽ പരാതി നൽകും. ബിജെപിയുടെ പ്രചാരണം രാഷ്ട്രീയമാണെന്നും എം പി പറഞ്ഞു.

സംഭവത്തിൽ പ്രതികരണവുമായി സെന്തിൽ രംഗത്തെത്തി. പോസ്റ്റർ പതിപ്പിച്ചത് മനപൂർവമല്ലെന്നും ആവേശത്തിന്‍റെ പുറത്ത് കൈയ്യിലുണ്ടായിരുന്ന പോസ്റ്റർ ഗ്ലാസിൽ ചേർത്തുപിടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റർ ഗ്ലാസിൽ വെച്ച സമയം തന്നെ പൊലീസുകാർ കീറിക്കളഞ്ഞതാണ്. ബോധപൂർവ്വമല്ലെന്നും അബദ്ധം സംഭവിച്ചതാണെന്നും സെന്തിൽ കുമാർ പ്രതികരിച്ചു.

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ‍്യം

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം

"കോൺഗ്രസിന് അവർ വേണമെന്നില്ല''; കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനം തള്ളി പി.ജെ. ജോസഫ്

തദ്ദേശ തെഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല; രാഷ്ട്രീയ വോട്ടുകൾ അനുകൂലമെന്ന വിലയിരുത്തലിൽ സിപിഎം

മലപ്പുറത്തെ എൽഡിഎഫ് നേതാവിന്‍റെ സ്ത്രീവിരുദ്ധ പരാമർശം; വിവാദമായതിന് പിന്നാലെ ഖേദപ്രകടനം